ശബരിമലയിൽ തുല്യനീതി.. ശശിക്ക് വേണ്ടി നീതി വിഴുങ്ങൽ, സിപിഎം പ്രതിരോധത്തിൽ
ഷൊര്‍ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ തുല്യനീതിയും പുരോഗമനവും നവോന്ഥാനവും പ്രസംഗിക്കുന്ന സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുകയാണ് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് എതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതി. പാര്‍ട്ടിക്ക് യുവതി നല്കിയ പരാതിയില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല.
ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയനടക്കം നവോന്ഥാന പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ പികെ ശശിയാണ് പാര്‍ട്ടിയുടെ നവോത്ഥാന ജാഥ നയിക്കുന്നത് എന്നതാണ് വിരോധാഭാസം. പികെ ശശിയുടെ പേരില്‍ പാര്‍ട്ടിക്കുളളില്‍ത്തന്നെ വിമര്‍ശനം പുകയുകയാണ്.

തുല്യനീതിയും പികെ ശശിയും
ശബരിമല വിഷയത്തിലെ തുല്യനീതി വാദവും സ്വന്തം പാര്‍ട്ടിയിലെ വനിതാ അംഗത്തിന് നീതി ലഭ്യമാക്കുന്നതില്‍ കാണിക്കുന്ന ഇരട്ടത്താപ്പും സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശി തന്നോട് അപമര്യാദയായി പെരുമാറി എന്ന് ഡിവൈഎഫ്ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടും നടപടി ഇഴച്ചലില് ആണ്. അതു മാത്രമല്ല പാര്‍ട്ടി പൊതുവേദികളില്‍ നിന്ന് ആരോപണ വിധേയനെ മാറ്റി നിര്‍ത്താന്‍ പോലും സിപിഎം തയ്യാറായിട്ടില്ല.

ജാഥാ നായകൻ
ലൈംഗിക പീഡന ആരോപണം നേരിടുന്ന പികെ ശശിയാണ് ശബരിമല വിഷയത്തില്‍ തുല്യനീതിയും നവോത്ഥാനവും ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുളള സിപിഎമ്മിന്റെ കാല്‍നട ജാഥയ്ക്ക് നേതൃത്വം നല്‍കുന്നതും. ശശിലെ പാര്‍ട്ടിയുടെ മുഖമായി പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിന് എതിരെ യുവതി യെച്ചൂരിക്ക് അടക്കം പരാതി നല്‍കിയിട്ടും സംസ്ഥാന നേതൃത്വം അത് പരിഗണിച്ച മട്ടില്ല. പാര്‍ട്ടിക്കുളളില്‍ നിന്നടക്കം ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്നാണ് ശശിക്ക് നല്കുന്ന സംരക്ഷണം.

മാറ്റി നിർത്തേണ്ടതില്ല
യുവതിയുടെ പരാതിയില്‍ ഇതുവരെ നടപടിയൊന്നും വരാത്തതിനാല്‍ മാറ്റി നിര്‍ത്തേണ്ടതില്ല എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ശബരിമല വിഷയത്തിലെ സിപിഎം നിലപാട് വിശദീകരിക്കാനുളള ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജാഥ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന് ഉദ്ഘാടനം ചെയ്ത ജാഥ നാല് ദിവസം ഇരുപത് സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച ഷൊര്‍ണൂരിലാണ് സമാപിക്കുക.

ആദ്യ ദിനം കല്ലുകടി
ശശിയുടെ കാല്‍നട ജാഥയുടെ ആദ്യ ദിനം തന്നെ കല്ലുകടിയുണ്ടായത് സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം ചന്ദ്രന് പിന്മാറി. പീഡനപരാതിയുമായി ബന്ധപ്പെട്ട് ശശിയെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിച്ചിട്ടുളള നേതാവാണ് എം ചന്ദ്രന്. അതേസമയം ശശിക്കെതിരെ ഡിവൈഎഫ്ഐ പുലര്‍ത്തുന്ന തന്ത്രപരമായ മൗനവും വിമര്‍ശിക്കപ്പെടുകയാണ്.

കടുത്ത നടപടിയുണ്ടാവില്ല
ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പികെ ശശിയെ സംരക്ഷിക്കുന്നു എന്ന ആരോപണം നേരിടുന്ന മന്ത്രി എകെ ബാലനടക്കമാണ് അന്വേഷണ കമ്മീഷനിലുളളത്. കടുത്ത നടപടിയെടുത്താല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമുണ്ടാകും എന്നതിലാല്‍ ഏരിയ കമ്മിറ്റിയിലേക്കോ ബ്ലോക്കിലേക്കോ തരംതാഴ്ത്തല്‍ പോലുളള നടപടിയുണ്ടാകാനേ സാധ്യതയുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications