'അവരിങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല ആകെ തകര്‍ന്നു പോയി'; നിറകണ്ണുകളോടെ ഫാക്ടറി ഉടമ
തിരുവനന്തപുരം: ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു തലസ്ഥാന നഗരിയെ ആശങ്കയിലാഴ്ത്തിയ തീപീടുത്തം ഉണ്ടായത്. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യുണിറ്റിലുണ്ടായ തീപിടുത്തത്തില്‍ 500 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ഫയര്‍ഫോഴ്സിന്റെ അമ്പതോളം യുണിറ്റുകള്‍ എത്തിയാണ് തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.
തീ പിടുത്തത്തിനുള്ള കാരണം സുരക്ഷാ വീഴാച്ചയാണെന്നുള്ള സൂചനയായിരുന്നു ആദ്യ ദിനങ്ങളില്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫാക്ടറി ഉടമയായ സിംസണ്‍ ഇപ്പോള്‍..

സ്ഥാപനത്തിലെ ജീവനക്കാര്‍
സ്ഥാപനത്തിലെ ജീവനക്കാര്‍ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവരുടെ ശബളമോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുച്ചിട്ടില്ലെന്നും ഉടമ സിംസണ്‍ വ്യക്തമാക്കുന്നു. ശബളം വെട്ടിക്കുറച്ചതിന്റെ മനോവിഷമത്തിലാണ് സ്ഥാപനത്തിന് തീയിട്ടതെന്നായിരുന്നു പ്രതികള്‍ നേരത്തെ പോലീസിന് നല്കിയ മൊഴി.

ശബളവും മറ്റാനുകൂല്യങ്ങളും
മണ്‍വിളയിലെ തന്റെ ഫാക്ടറിയില്‍ ഏതാനും അസി.മാനേജര്‍മാരും മുപ്പതിലേറെ സൂപ്പര്‍വൈസര്‍മാരും ഉണ്ടെങ്കിലും ജീവനക്കാരുടെ ശബളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നത് താന്‍ നേരിട്ടാണെന്നും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു ഒരു കാര്യങ്ങളും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അവരിത് ചെയ്യുമെന്ന്
അവരിത് ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ലെന്നും നിറകണ്ണുകളോടെ സിംസണ്‍ പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോഴാണ് താന്‍ കൂടുതല്‍ തകര്‍ന്ന് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു ലൈറ്ററില്‍ നിന്ന്
സംഭവത്തില്‍ ബിനു, ബിമല്‍ എന്നീ ജീവനക്കാരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ ശബളമാണ് ഫാക്ടറിക്ക് തീയിടാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഒരു ലൈറ്ററില്‍ നിന്ന് പടര്‍ത്തിയ തീപ്പൊരിയിലാണ് ഇത്രയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

രണ്ടു വര്‍ഷം മുമ്പ്
കഴക്കൂട്ടം സ്വദേശിയായ ബിനു രണ്ടു വര്‍ഷം മുമ്പാണ് അച്ഛന്റെ അനിയന്റെ ശുപാര്‍ശ പ്രകാരം കമ്പനിയില്‍ ജോലിക്ക് എത്തുന്നത്. കുടുംബത്തില്‍ വലിയ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് എത്തിയ ബിനുവിനെ സിംസണ്‍ ഉടന്‍ തന്നെ ജോലി നല്കി.

ബിമല്‍ ജോലിയില്‍ പ്രവേശിച്ചത്
ഫാമിലി പ്ലാസ്റ്റിക്കില്‍ ജോലി ലഭിച്ചതിന് ശേഷമാണ് ബിനുവിന്റെ കല്യാണം നടനത്ത്. മറ്റൊരു പ്രതിയായ ബിമലിന്റെ അമ്മ നേരത്തെ ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരിയായിരുന്നു. അമ്മ ജോലിയില്‍ നിന്ന് വിരമിച്ച ഒഴിവിലാണ് ബിമല്‍ ജോലിയില്‍ പ്രവേശിച്ചത്.

തീയിട്ടത്
സ്റ്റോര്‍ ജീവനക്കാരനായ പത്തൊന്‍പതുകാരനായ ബിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. ഉല്പന്നങ്ങള് പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ക്കാണ് തീയിട്ടത്. തീ പിന്നീട് കമ്പനിയെ മൊത്തത്തില്‍ തന്നെ വിഴുങ്ങുകയായിരുന്നു.

ഇത്രയും വലിയ നാശം
തീയിടാന്‍ പദ്ധിട്ടിരുന്നെങ്കിലും ഇത്രയും വലിയ നാശമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് പ്രതികള്‍ പോലിസിന് നല്കിയ മൊഴി. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളല്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മൊഴിയും നിര്‍ണായകമായി.

അറസ്റ്റിലായ രണ്ടുപേര്‍
പ്രതികളില്‍ ഓരാള് മാനസിക അസ്വാസ്ഥ്യം ഉള്ളതായും സംശയമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ രണ്ടുപേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. എങ്കിലും കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തും.

പിന്നില്‍ അട്ടിമറി
തീ പിടിത്തുത്തിന് പിന്നില്‍ അട്ടിമറി സാധ്യത ഉള്ളതായി ഫയര്‍ ഫോഴ്സ് അന്വേഷണത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നും വീഴ്ച്ചകള്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്ഓശി എടുത്തിരുന്നില്ലെന്നും ഫയര്‍ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള റിപ്പോര്‍ട്ട് ഫയര്‍ഫോഴ്സ് തിങ്കളാഴ്ച്ച സര്‍ക്കാറിന് സമര്‍പ്പിക്കും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications