കൊച്ചിക്കാർക്ക് ആശ്വാസം; മൂത്തകുന്നം ഭാഗത്ത് ദേശീയപാത 66ൽ അറ്റകുറ്റപ്പണി തുടങ്ങി, ഇനി യാത്ര സുഗമം

കൊച്ചി: മാസങ്ങളായി തകർന്ന നിലയിലായിരുന്ന ദേശീയപാത 66ലെ വരാപ്പുഴ മൂത്തകുന്നം ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് ടാറിങ്, റോഡ് അറ്റകുറ്റപ്പണി എന്നിവ ആരംഭിച്ചു. ആറുവരിപ്പാത നിർമ്മാണം മാസങ്ങളായി തുടരുന്നതിനൊപ്പം മഴയും വലിയ വാഹനങ്ങളുടെ നിരന്തരമായ സഞ്ചാരവും കാരണം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു.

'കൊച്ചി എയർപോർട്ടിലേക്ക് മെട്രോ വേണ്ട, പകരം റോപ്പ്‌വേ, 2250 കോടി ലാഭിക്കാം'; പുതിയ ആവശ്യം
'കൊച്ചി എയർപോർട്ടിലേക്ക് മെട്രോ വേണ്ട, പകരം റോപ്പ്‌വേ, 2250 കോടി ലാഭിക്കാം'; പുതിയ ആവശ്യം

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ വടക്കൻ പറവൂർ മേഖലയിൽ രൂക്ഷമായ പൊടിശല്യവും ഗതാഗത പ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്നു. റോഡിന്റെ മോശം അവസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെയും ബന്ധപ്പെട്ട അധികാരികളുടെയും യോഗം വിളിച്ചിരുന്നു. നഗരസഭ ഫണ്ട് കൈമാറിയതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി ആരംഭിച്ചതായി വടക്കൻ പറവൂർ നഗരസഭ അറിയിച്ചു.

kochi

മൂത്തകുന്നം പറവൂർ ഭാഗത്ത് ആദ്യഘട്ട ടാറിങ് പൂർത്തിയായി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വരാപ്പുഴ വരെയുള്ള ഭാഗത്തെ ടാറിങ് പൂർത്തിയാക്കും. ഗതാഗത തടസം ഒഴിവാക്കുന്നതിനായി രാത്രിയിലാണ് ജോലികൾ നടത്തുന്നത്. രണ്ടാമത്തെ പാളിയായ ബിറ്റുമിനസ് കോൺക്രീറ്റ് ഏതാനും മാസങ്ങൾക്ക് ശേഷമായിരിക്കും ചെയ്യുകയെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചു.

എറണാകുളം നഗരത്തെ തൃശൂർ വഴി വടക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഈ ഭാഗം. എന്നാൽ റോഡിന്റെ മോശം അവസ്ഥ കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വടക്കൻ പറവൂർ, കൂനമ്മാവ് തുടങ്ങിയ ജംഗ്ഷനുകളിൽ ദിവസവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇത് സാധാരണ യാത്രക്കാരെയും ചരക്ക് വാഹനങ്ങളെയും ഉൾപ്പെടെ ബാധിച്ചു.

റോഡിന്റെ തകർന്ന ഭാഗങ്ങളിൽ പുതിയ ബിറ്റുമിനസ് ടാറിങ് നടത്താനുള്ള തീരുമാനം നാട്ടുകാരുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരി സംഘടനകളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്. അതേസമയം, ദേശീയപാതയുടെ ആറുവരിപ്പാത നിർമ്മാണം പുരോഗമിക്കുകയാണ്. പ്രധാന പാലങ്ങൾ, മേൽപ്പാലങ്ങൾ, വാഹന അടിപ്പാതകൾ തുടങ്ങിയവ ഉൾപ്പെടുന്ന ദീർഘകാല നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് നിലവിലെ റോഡിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നത്.

റോഡിലെ അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 1618 കോടി രൂപയുടെ ദേശീയപാത 66 വികസന പദ്ധതി 72 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ടാറിങ് ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു, 60 ശതമാനം പൂർത്തിയായി
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ടാറിങ് ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു, 60 ശതമാനം പൂർത്തിയായി

പുതിയ വരാപ്പുഴ പാലത്തിന്റെ സമാന്തര പാലം ഉൾപ്പെടെയുള്ള പ്രധാന നിർമ്മാണങ്ങൾ ഇതിനകം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. പുതിയ ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെയും സർവീസ് റോഡ് ശൃംഖലയുടെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് കൂടി പൂർത്തിയാവുന്നതോടെ മേഖലയിലെ ഗതാഗതം കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+