ഷെഫിൻ ജഹാനും മൻസീദും തണൽ ഗ്രൂപ്പിലെ അംഗങ്ങൾ! വിയ്യൂർ ജയിലിലെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ പിന്നിട്ടു...
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തലശേരി സ്വദേശികളായ മൻസീദ്, റയ്യാൻ എന്ന സഫ്വാൻ എന്നിവരെയാണ് എൻഐഎ സംഘം ചോദ്യം ചെയ്യുന്നത്.
Recommended Video

തൃശൂർ: ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എൻഐഎ സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ഷെഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്തുകൊണ്ടാണ് എൻഐഎ സംഘം അന്വേഷണം ആരംഭിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തലശേരി സ്വദേശികളായ മൻസീദ്, റയ്യാൻ എന്ന സഫ്വാൻ എന്നിവരെയാണ് എൻഐഎ സംഘം ചോദ്യം ചെയ്യുന്നത്. ഇരുവരെയും ചോദ്യം ചെയ്യാൻ എറണാകുളം എൻഐഎ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

വിയ്യൂർ ജയിലിൽ...
വിയ്യൂർ സെൻട്രൽ ജയിലിൽ രാവിലെ 10 മണി മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. എൻഐഎ ഉദ്യോഗസ്ഥരോടൊപ്പം ഐടി വിദഗ്ദരും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം, ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

പ്രതികൾ...
ഐസിസിന്റെ കേരളഘടകമായ അൻസാറുൾ ഖലീഫയുടെ പേരിൽ കണ്ണൂരിലെ കനകമലയിൽ യോഗം ചേരുന്നതിനിടെയാണ് 15 പേരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇവരെല്ലാം ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെയാണ് ഷെഫിൻ ജാഹനുമായുള്ള ബന്ധത്തെ തുടർന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

പോപ്പുലർ ഫ്രണ്ട്...
ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാനും, കനകമല കേസിലെ ഒന്നാം പ്രതിയായ മൻസീദും തണൽ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നാണ് ആരോപണം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയാണ് തണൽ. ഇതുകൂടാതെ സഫ്വാനുമായും ഷെഫിൻ ജഹാൻ അടുപ്പം പുലർത്തിയിരുന്നുവെന്നും ആരോപണമുണ്ട്.

തീവ്രവാദ ബന്ധം...
ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻഐഎയുടെ ആരോപണം. ഹാദിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയെയും ഇക്കാര്യം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ തെളിവ് ശേഖരിക്കാനായി ഷെഫിൻ ജഹാനെ മൂന്നു തവണ എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു.

മാട്രിമോണിൽ...
ഹാദിയയുമായുള്ള വിവാഹം നിര്‍ബന്ധിത മതപരിവര്‍ത്തനം മറയ്ക്കാനുള്ള തന്ത്രമാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയല്ല ഇരുവരും പരിചയപ്പെട്ടതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റില്‍ 2015 സെപ്റ്റംബര്‍ 19ന് ആണ് ഷെഫിന്‍ ജഹാന്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. 2016 ഏപ്രില്‍ 17ന് ഹാദിയയുടേ പേര് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സൈനബയാണ് ഹാദിയയുടെ പേര് രജിസ്റ്റർ ചെയ്തത്.

പ്രൊഫൈല്‍ രൂപീകരിച്ചു
പണം നൽകാതെയുള്ള രജിസ്ട്രേഷൻ ആയതിനാൽ വ്യക്തികളുടെ പ്രാഥമിക വിവരങ്ങൾ മാത്രമേ ഈ സൈറ്റിൽ നിന്നും ലഭിക്കുകയുള്ളൂ. സ്വന്തം പ്രൊഫൈല്‍ രൂപീകരിച്ച ശേഷം 49 പ്രൊഫൈലുകളാണ് ഹാദിയ സന്ദര്‍ശിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഷെഫിന്റെ പ്രൊഫൈല്‍ ഇല്ല. 67 പ്രൊഫൈലുകള്‍ സന്ദര്‍ശിച്ച ഷെഫിന്‍ ഹാദിയയുടെ പ്രൊഫൈലും കണ്ടിട്ടില്ല.അതായത് 2016 ഡിസംബര്‍ 31ന് വിവാഹിതരാകുന്നത് വരെ ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എന്‍ഐഎ വാദം.

മന്‍സീദ്, സഫ്വാന്‍
ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാഭ്യര്‍ത്ഥന വന്നത് 2016 ഓഗസ്റ്റിലാണ്. ഇത് മുനീര്‍ വഴിയാണെന്ന് എന്‍ഐഎ സംശയിക്കുന്നു. ഈ കാലയളവില്‍ ഷെഫിന്‍, മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മൂവര്‍ക്കുമിടയിലെ കണ്ണി മുനീര്‍ ആയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. കോടതിയെ അറിയിക്കാതെ നടത്തിയ വിവാഹം റദ്ദാക്കപ്പെട്ടിരുന്നു.

റിപ്പോർട്ട്
ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണ് എന്ന് എൻഐഎ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കേരളത്തിലെ 94 മതംമാറ്റ കേസുകള്‍ പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇവയില്‍ ഇരുപതെണ്ണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. 9 എണ്ണം ഹാദിയ കേസിന് സമാനമാണത്രേ. ഈ മതംമാറ്റത്തിന് നേതൃത്വം കൊടുക്കുന്നവരേയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ടെത്തല്‍
സൈനബ, മുഹമ്മദ് കുട്ടി എന്നിവരെ കൂടാതെ മറ്റ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി മതംമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കണ്ടെത്തല്‍. മതംമാറിയവര്‍ കേസില്‍ അകപ്പെട്ടാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ മതംമാറ്റുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നുണ്ട്. സ്ത്രീകളെ മാത്രമല്ല സത്യസരണിയില്‍ മതംമാറ്റുന്നത്. അയല്‍സംസ്ഥാനങ്ങളിലെ പുരുഷന്മാരും സത്യസരണിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നുണ്ട് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

ഇസ്ലാം
സത്യസരണിയില്‍ വെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് തിരികെ ഹിന്ദുവാവുകയും ചെയ്ത ആതിരയില്‍ നിന്നടക്കം എന്‍ഐഎ മൊഴി എടുത്തിരുന്നു. ഹാദിയ, മാതാപിതാക്കള്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു. അഖിലയുടെത് നിര്‍ബന്ധിത മതംമാറ്റമാണോ, ഹാദിയയുടെ വിവാഹം നിര്‍ബന്ധിത മതംമാറ്റത്തിനുള്ള മറയായിരുന്നോ, കേരളത്തില്‍ സംഘടിത മതംമാറ്റം നടക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications