Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയെന്ന് സുകുമാരൻ നായർ; 'സർക്കാർ നിലപാട് വ്യക്തമാക്കണം'

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിവാദത്തിൽ സി പി എം സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ പ്രതികരണമായി മാത്രമേ കാണാനാകൂവെന്നും സുകുമാരൻ നായർ പറഞ്ഞു.

സ്പീക്കറുടെ പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.

sukunew

രാവിലെ സ്പീക്കർക്കെതിരെ കടുത്ത ഭാഷയിൽ സുകുമാരൻ നായർ പ്രതികരിച്ചിരുന്നു. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് സ്പീക്കര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'ശാസ്ത്രത്തിന്റെ കാര്യം പറയാൻ മറ്റെന്തെല്ലാം എടുത്ത് പറയാം.ഗണപതിയുടെ കാര്യം പറഞ്ഞാൽ മതിയോ? മറ്റ് മതങ്ങളുടെ വിഷയത്തിൽ എന്തെല്ലാമുണ്ട്. ഞങ്ങൾ അതിനെ കുറിച്ച് പ്രതിപാദിച്ചോ? ശാസ്ത്രം ഗണപതിയുടെ മുകളിൽ മാത്രം അടിച്ചേൽപ്പിക്കുന്ന ആ ഒരു രീതി ശരിയല്ല. ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്.നമ്മുടെ വിശ്വാസത്തെ പോറലേൽപ്പിച്ചു.

നായൻമാർ മുഴുവൻ വിശ്വാസത്തിന് പുറകെ പോകേണ്ടൊരു സാഹചര്യമാണ് ഷംസീർ ഒരുക്കിയിരിക്കുന്നത്.ഞങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. മനുഷ്യന്റെ ജീവിതത്തിന്റെ സ്പന്ദനം എന്ന് പറയുന്നത് വിശ്വാസമാണ്. ഞങ്ങള്‍ ലോറി കത്തിക്കുന്നില്ലല്ലോ,ആരേം കൊല്ലുന്നില്ലല്ലോ, ആരേം ദണ്ണിപ്പിക്കുന്നില്ലല്ലോ,ഇത്രയുമല്ലേ ചെയ്യുന്നുള്ളൂ, ശാന്തമായി. ഞങ്ങൾ മുസ്ലീം സഹോദരമാരെ സ്നേഹിക്കുന്നുണ്ട്. അവരിൽ നല്ലവരാണ് ഏറെയും. പക്ഷേ അവർക്കിടയിലും പുഴുക്കുത്തുകൾ ഉണ്ട്. സ്പീക്കർ രാജിവെക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കുമെന്നത് പിന്നീട് പറയാം', എന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.

അതേസമയം താൻ ഒരു മതത്തേയും വ്രണപ്പെടുത്തിയിട്ടില്ലെന്നായിരുന്നു എഎൻ ഷംസീറിന്റെ പ്രതികരണം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചിരുന്നു. ഷംസീർ മാപ്പ് പറയില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. ഷംസീർ നടത്തിയ പ്രസ്താവന തിരുകയോ മാപ്പ് പറയുകയോ ചെയ്യില്ല. സി പി എം ഏതെങ്കിലും മതവിശ്വാസത്തെ എതിർക്കുന്ന പാർട്ടിയല്ലെന്നും മതവിശ്വാസത്തിനെതിരായ പാർട്ടിയാണെന്ന പ്രചാരണം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+