കേരളത്തില്‍ മഴ തുടരും; 19 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത, മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ മഴയും കാറ്റും തുടരും. 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതു ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി. അതേസമയം, ടൗട്ടേ അറബിക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറി. ഗുജറാത്തില്‍ ശക്തമായ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ണാടകത്തില്‍ മഴക്കെടുതിയില്‍ 4 പേര്‍ മരിച്ചു. ഗോവയില്‍ ശക്തമായ കാറ്റടിക്കുകയാണ്. മുംബൈയില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഗുജറാത്തിന്റെ തീരദേശങ്ങളിലൂടെയാണ് പാകിസ്താന്‍ തീരങ്ങളിലേക്ക് ടൗട്ടേ കാറ്റ് കടക്കുക എന്നാണ് വിവരം.
കാറ്റിന്റെ വേഗത കൂടാനുള്ള സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍...
ശക്തമായ
കാറ്റില്‍
മരങ്ങള്‍
കടപുഴകി
വീണും
ചില്ലകള്‍
ഒടിഞ്ഞു
വീണും
അപകടങ്ങള്‍
ഉണ്ടാകാനുള്ള
സാധ്യതയുണ്ട്.
കാറ്റും
മഴയും
ഉണ്ടാകുമ്പോള്‍
ഒരു
കാരണവശാലും
മരങ്ങളുടെ
ചുവട്ടില്‍
നില്‍ക്കാന്‍
പാടുള്ളതല്ല.
മരച്ചുവട്ടില്‍
വാഹനങ്ങളും
പാര്‍ക്ക്
ചെയ്യരുത്.
വീടിന്റെ
ടെറസിലും
നില്‍ക്കുന്നത്
ഒഴിവാക്കുക.
ഉറപ്പില്ലാത്ത
പരസ്യ
ബോര്‍ഡുകള്‍,
ഇലെക്ട്രിക്ക്
പോസ്റ്റുകള്‍,
കൊടിമരങ്ങള്‍
തുടങ്ങിയവയും
കടപുഴകി
വീഴാന്‍
സാധ്യതയുണ്ട്.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നംബറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.
കേരളത്തിലേക്ക് ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തി; പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക. ശക്തമായ ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം.
ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം