ചാക്കോയെ പുകച്ച് പുറത്ത് ചാടിക്കുമോ?; കൈവിട്ടത് 11 ജില്ലകള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് തോമസ്
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ടതിന് പിന്നാലെയാണ് പിസി ചാക്കോ എന്‍ സി പിയിലേക്ക് എത്തുന്നത്. പാർട്ടിയിലേക്ക് എത്തിയ അദ്ദേഹം അധികം സമയം എടുക്കുന്നതിന് മുമ്പ് തന്നെ എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷനായി മാറുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ തന്നെ പിസി ചാക്കോയുടെ നീക്കങ്ങളെ സംശയത്തോടെയായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം കണ്ടത്ത്.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം
ഇത് തുടക്കം മുതല്‍ തന്നെ വലിയ അതൃപ്തിക്കും ഇടയാക്കയിരുന്നും. ഈ തർക്കം മൂത്ത് പിസി ചാക്കോയുടെ അധ്യക്ഷ സ്ഥാനത്തിന് തന്നെ ഭീഷണിയാവുന്ന തരത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്‍ സി പി സംഘടന തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പാർട്ടിക്കുളില്‍ സംസ്ഥാന അധ്യക്ഷനെതിരായ നീക്കം ശക്തമായിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ പാർട്ടിയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമം പിസി ചാക്കോ നടത്തിയെങ്കിലും ശക്തമായ തിരിച്ചടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

മൂന്നിടത്ത് ഒഴികെ 11 ജില്ലകളില്‍ സ്വന്തം നോമിനികളേയായിരുന്നു പിസി ചാക്കോ നിയമിച്ചിരുന്നത്. ഈ പതിനൊന്ന് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന നാലിടച്ച് പിസി ചാക്കോ നോമിനികള്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് പിസി ചാക്കോ അനുകൂലികള്‍ പരാജയപ്പെട്ടത്.
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

കൊല്ലം ജില്ലയില്‍ പ്രത്യക്ഷമായി തന്നെ പിസി ചാക്കോ വിരുദ്ധനായ മറ്റൊരാളാണ് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. ഇതടക്കം 5 ജില്ലകളില്‍ പിസി ചാക്കോയുടെ എതിർചേരിയിലുള്ളവർ അധ്യക്ഷ സ്ഥാനം കയ്യടക്കി. മറ്റുള്ള 6 ജില്ലകളില്‍ എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ സഹായം ലഭിച്ചെങ്കിലും ഈ ജില്ലകളില്‍ നിലവില്‍ പിസി ചാക്കോ നിയമിച്ച പ്രസിഡന്റുമാരെ നിലനിർത്താനും സാധിച്ചിച്ചല്ല.

മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകളും, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലുള്ള അധ്യക്ഷന്മാർ കടുത്ത എതിരാളികള്‍ അല്ലെങ്കിലും സ്വന്തമെന്ന് പറയാന്‍ സാധിക്കില്ല. മന്ത്രി എകെ ശശീന്ദ്രന്റെ പിന്തുണയോടെ പിസി ചാക്കോ എന്‍സിപിയിലെ ശക്തനായി തുടരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ തോമസ് കെ തോമസ് അസാധാരണ നീക്കങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു.

സംഘടന തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് തോമസ് കെ തോമസിന്റെ തീരുമാനം. രണ്ട് എം എല്‍ എമാരാണ് പാർട്ടിക്കുള്ളതെങ്കില്‍ അധികാരമുള്ള കാലയളവില്‍ ഒരാള്‍ മന്ത്രിയും മറ്റേയാള്‍ പാർട്ടി അധ്യക്ഷനും എന്നതായിരുന്നു എന്‍ സി പിയിലെ രീതി. എന്നാല്‍ പിസി ചാക്കോയുടെ വരവോട് അത് മാറി.

രണ്ടര വർഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം തോമസ് കെ തോമസ് ഉന്നയിക്കുന്നുണ്ടെങ്കിലും പാർട്ടി അധ്യക്ഷനെ കൂട്ടുപിടിച്ച് അത് നിരാകരിക്കാനാണ് എകെ ശശീന്ദ്രന്റെ ശ്രമം. ആലുപ്പുഴയിലെ സംഘടനാ തിരഞ്ഞെടുപ്പ് എത്രയും വേഗം പൂർത്തിയാക്കണമെന്നും അതുവരെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ നേതൃത്വവും ഇടപെടല്‍ നടത്തുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications