സർക്കാർ-സെൻകുമാർ പോര് രൂക്ഷമാകുന്നു !!!ഉദ്യോഗസ്ഥനെ മാറ്റിയത് സർക്കാർ സെൻകുമാറിനു കൊടുത്ത അടിയോ!
പൊലീസ് അസോസിയേഷനിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്താനത്തിലാണ് സ്റ്റാഫിനെ മാറ്റിയെതെന്നാണ് സർക്കാരിൻരെ വാ
തിരുവനന്തപുരം: പോലീസ് മേധാവി ടിപി സെൻകുമാറിന്റെ ഓഫീസ് സ്റ്റാഫിനെ സർക്കാർ മാറ്റി. ഡിജിപി അറിയാതെ ഉദ്യോദഗസ്ഥനെ മാറ്റിയത് അടുത്ത വിവാദത്തിലേക്ക് വഴിതെളിക്കുമെന്നാണ് സൂചന.15 വർഷമായി സെൻകുമാറിനോടൊപ്പം സോവനം അനുഷ്ടിച്ചിരുന്ന ഗ്രേഡ് എസ്ഐ അനിൽ കുമാറിനെയാണ് സർക്കാർ മാറ്റിയത്.സിറ്റി എആർ ക്യംപിലേക്കാണ് അനിലിനെ മാറ്റിയത്.
അനിൽ കുമാറിന്റെ പേരിൽ പൊലീസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. മതിയായ രേഖകളില്ലാതെയാണ് അനിൽ സേവനം അനുഷ്ടിച്ചത്. ഇതിനെ തുർന്നാണ് അനിൽ കുമാറിനെ സ്ഥലം മാറ്റിയതെന്നു ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് അറിയിച്ചു. എന്നാൽ ഡിജിപി അറിയാതെ തന്റെ ഓഫീസ് സ്റ്റാഫിനെ മാറ്റിയ നടപടിയിലൂടെ അടുത്ത പോരിനും തുടക്കമാകുമെന്നാണ് സൂചന. ഗൺമാനെ മാറ്റിയെന്നാണ് ആദ്യം പുറത്ത് വന്ന വിവരം എന്നാൽ ആ വാർത്ത സർക്കാർ നിഷേധിച്ചിട്ടുണ്ട്. സെൻകുമാറിന്റെ ഗൺമാനെയല്ല മാറ്റിയതെന്നും നാലു സുരക്ഷ ജീവനക്കാരുടെ സേവനം തുടരുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.
സെൻകുമാറിനെതിരെ സർക്കാർ
സെൻകുമാറും സർക്കാരും തമ്മിൽ നിരന്തരം വാഗ്വ് വാദങ്ങൾ തുടർന്നുവരുകയാണ്. സെൻകുമാറിനെ മതിയായ കരണമില്ലാതെ ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയതാണ് തർക്കൾക്ക് വഴിവെച്ചത്.തുടർന്ന് നിയമനടപടിയിലൂടെ സെൻകുമാർ വീണ്ടും ഡിജിപിയായി. ഇതു സർക്കാരിനേറ്റ കടുത്ത പ്രഹരം തന്നെയാണ്.
വർഷങ്ങളായുള്ള ഡിജിപി എഐജി പോര്
ടിപി
സെൻകുമാറും
എഐജി
വി.
ഗോപാൽ
കൃഷ്ണനും
വർഷങ്ങളായി
പോരടിക്കുകയാണ്.
സെൻകുമാർ
പൊലീസ്
ട്രെയിനിംഗ്
കോളേജ്
പ്രിൻസിപ്പലായിരുന്ന
കാലത്ത്
അധിക്ഷേപകരമായ
പരാമർശങ്ങൾ
ഉന്നയിച്ചുവെന്നപേരിൽ
സെൻകുമാറിനെതാരെ
ഗോപാൽ
കൃഷ്ണൻ
സർക്കാരിനു
പരാതി
നൽകിയിരുന്നു.
എന്നാൽ
അന്ന്
അതിനു
അനുമതി
നൽകിയിരുന്നില്ല.
പ്രോസിക്യൂഷൻ അനുമതി
2012 ലേ എഐജി വി. ഗോപാൽ കൃഷ്ണൻ നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സെൻകുമാറിനെതിരെ സർക്കാർ പ്രോസിക്യൂഷൻ ചെയ്യാൻ അനുമതി നൽകികൊണ്ട് ഉത്തരവിട്ടു
സെൻകുമാർ സർക്കാർ പോര് ഗുണം ചെയ്തത് എഐജിക്ക്
സെൻകുമാറിനെതിരെയുള്ള സർക്കാർ അതൃപ്തിയാണ് ഗോപൽ കൃഷ്ണന്റെ പരാതി സർക്കീർ സ്വീകരിക്കാൻ ഇടയായത്.സർക്കാരും സെൻകുമാറും തമ്മിലുള്ള പേരാട്ടമാണ് ഇതിനു പിന്നിലെന്നാണ് പുറത്തു വകരുന്ന വിവരം.സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഗോപൽ കൃഷ്ണൻ.
കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക
അപവാദങ്ങള്‍ക്ക് വിട, പ്രഭാസ് വിവാഹിതനാകുന്നു, വധു ആരാണെന്നറിയുമോ, അനുഷ്‌കയല്ല...കൂടുതൽ വായിക്കാൻ