ഗോതമ്പ് ഉള്‍പ്പടേയുള്ള റാബി വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രമന്ത്രിസഭ
ദില്ലി: 2022-23 വിപണന കാലയളവില്‍ റാബി വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിച്ച് കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയാണ് ആവശ്യമായ എല്ലാ റാബി വിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കുന്നതിന് അംഗീകാരം നല്കി. എംഎസ്പി ഉയര്‍ത്തിയത് വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് ആദായകരമായ വില ഉറപ്പുവരുത്തുന്നതിനായാണ് ഗവണ്മെന്റ് ആര്‍എംഎസ് 2022-23ലേക്ക് റാബി വിളകളുടെ എംഎസ്പി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തുവര (മസൂര്‍), റാപ്സീഡ്സ് & കടുക് (ക്വിന്റലിന് 400 രൂപ വീതം), പയര്‍ (ക്വിന്റലിന് 130 രൂപ) എന്നിവയ്ക്ക് വിലയില്‍ കൂടുതല്‍ വര്‍ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാഫ്ഫ്ളവറിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്വിന്റലിന് 144 രൂപയുടെ വര്‍ദ്ധനയാണുള്ളത്. വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണ് വിലവര്‍ധന നടപ്പാക്കുന്നത്.

കര്‍ഷകരെ ഈ വിളകള്‍ കൂടുതല്‍ പ്രദേശത്ത് കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനും മികച്ച സാങ്കേതികവിദ്യകളും കാര്‍ഷിക സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിനും, ആവശ്യകതാ- വിതരണ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും എണ്ണ വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി എംഎസ്പി പുനര്‍നിര്‍ണയിക്കാനും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രമങ്ങള്‍ നടക്കുകയാണ്.
രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ എംഎസ്പി വര്‍ധിപ്പിച്ചത്. ഗോതമ്പ്, റാപ്സീഡ് & കടുക് (100% വീതം), പയര്‍ (79%), ബാര്‍ലി (60%), സാഫ്ഫ്ളവര്‍ (50%) എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവിനേക്കാള് ആദായം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, അടുത്തിടെ ഗവണ്മെന്റ് പ്രഖ്യാപിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണല്‍ മിഷന് ഓണ്‍ എഡിബിള്‍ ഓയില്‍സ്-ഓയില്‍ പാം (എന്‍എംഇഒ-ഒപി), ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ വിസ്തൃതിയും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഗവണ്മെന്റ് 2018-ല്‍ പ്രഖ്യാപിച്ച അംബ്രല്ല പദ്ധതിയായ 'പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷണ് അഭിയാന്' (പിഎം-ആശ) കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് മികച്ച ആദായം ലഭിക്കാന്‍ സഹായിക്കും. ഈ പദ്ധതിയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ മൂന്ന് ഉപപദ്ധതികള്‍ ഉള്‍പ്പെടുന്നു. പ്രൈസ് സപ്പോര്‍ട്ട് സ്കീം (പിഎസ്എസ്), പ്രൈസ് ഡെഫിഷ്യന്‍സി പേയ്മെന്റ് സ്കീം (പിഡിപിഎസ്), സ്വകാര്യ സംഭരണ- സ്റ്റോക്കിസ്റ്റ് പദ്ധതി (പിപിഎസ്എസ്) എന്നിവയാണത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications