ഉണ്ണി മുകുന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി കോടതി, 'പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാം'
കൊച്ചി: മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. എറണാകുളം ജില്ല കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. അതേസമയം പൊലീസിന് അന്വേഷണം തുടരാം എന്നും കോടതി അറിയിച്ചു.
മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഉണ്ണിമുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉണ്ണിമുകുന്ദന് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ല എന്നും ഈ വാദം അടിസ്ഥാനരഹിതമാണെന്നും ഉണ്ണി പറയുന്നു.

തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് പരാതി എന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് അദ്ദേഹം പരാതി നല്‍കിയത്. തനിക്ക് വധഭീഷണിയുണ്ടെന്നും ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി രണ്ടാഴ്ച മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു എന്നും ഉണ്ണിമുകുന്ദന് പറയുന്നു.
എന്നാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പറഞ്ഞു. കേസിന് പിന്നില്‍ ഗൂഢാലോചനയാണ് എന്ന ഉണ്ണിമുകുന്ദന്റെ വാദം അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന് മര്‍ദിച്ചു എന്നാണ് വിപിന്റെ പരാതി. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പ്രൊജക്ടൊന്നും ഉണ്ണിമുകുന്ദനെ തേടി എത്തിയിട്ടില്ല.
അതിന്റെ നിരാശയാണ് താരത്തിന് എന്നുമാണ് വിപിന്‍ പറയുന്നത്. ഈ നിരാശയാണ് തന്നെ പോലുള്ളവരോട് തീര്‍ക്കുന്നത് എന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. 'ഉണ്ണിയുടെ ട്രാക്ക് റെക്കോര്‍ഡ് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണ്,' വിപിന്‍ കുമാര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും ഇടപെട്ടിട്ടുണ്ട്. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിനാണ് സംഘടനകള്‍ ശ്രമിക്കുന്നത്. വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിമുകുന്ദനില്‍ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരിക്കും സിനിമ സംഘടനകള്‍ ഇരുകക്ഷികളേയും കേള്‍ക്കുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications