പൃഥ്വിരാജ് രണ്ടായിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകള്‍ മോഷ്ടിച്ചു! ആരോപണവുമായി ഉണ്ണിത്താന്‍
കാസര്‍ഗോഡ്: മേല്‍പ്പറമ്പിലെ വാടക വീട്ടില്‍ നിന്നും തന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷ്ടിക്കപ്പെട്ടെന്ന ഉണ്ണിത്താന്‍റെ പരാതിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മാറ്റിവെച്ച കെട്ടില്‍ നിന്നാണ് ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകള്‍ മോഷണം പോയതെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥ്വിരാജിനെതിരെയാണ് ഉണ്ണിത്താന്‍ പരാതി ഉന്നയിച്ചത്.
ബിജെപി വീണ്ടും അധികാരത്തിലേറും!! സര്‍ക്കാര്‍ രൂപീകരിക്കാന്‍ വന്‍ തന്ത്രവുമായി ആര്‍എസ്എസും ബിജെപിയും
തിരഞ്ഞെടുപ്പ് ആവിശ്യങ്ങള്‍ക്കായി എഐസിസി നല്‍കിയ പണം ഓരോ ബൂത്തുകള്‍ക്കും നല്‍കാനായി തിട്ടപ്പെടുത്തി കെട്ടാക്കി വെച്ചിരുന്നു. ഇത് പ്രവര്‍ത്തകര്‍ കൈമാറുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് പൃഥ്വിരാജ് പണം എടുത്തത്. മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കിയ തുകയില്‍ കുറവുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന ബൂത്തുതല ഭാരവാഹികളും മണ്ഡലം-ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരെല്ലാം തന്നോട് വ്യക്തമാക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്, ഉണ്ണിത്താന്‍ പറഞ്ഞു.
എന്‍ഡിഎ ചിതറും!! സഖ്യകക്ഷികളെ കാത്തിരിക്കുന്നത് കൂട്ടത്തോല്‍വി, കണക്കുകള്‍ പറയുന്നത്
അതേസമയം കാസര്‍ഗോഡ് നിന്ന് പോയശേഷം പൃഥ്വിരാജ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് വോട്ട് ചെയ്യരുതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം അതേസമയം രാജ്മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ചുലക്ഷം രൂപ നൽകാനുണ്ടെന്നും ഇതിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൃഥ്വിരാജിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരിക്കുകയാണ്.