'ആക്രമം മുഖ്യമന്ത്രിയുടെ അറിവോടെ;ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമം';വിഡി സതീശൻ
കൊച്ചി;
വയനാട്ടിൽ
കോൺഗ്രസ്
എംപി
രാഹുൽ
ഗാന്ധിയുടെ
ഓഫീസ്
എസ്
എഫ്
ഐ
പ്രവർത്തകർ
അക്രമിച്ച
സംഭവത്തിൽ
രൂക്ഷവിമർശനവുമായി
പ്രതിപക്ഷ
നേതാവ്
വിഡി
സതീശൻ.
മുഖ്യമന്ത്രി
പിണറായി
വിജയന്റെ
അറിവോടെയാണ്
രാഹുല്‍
ഗാന്ധി
എം.പിയുടെ
ഓഫീസ്
എസ്
എഫ്
ഐ
ഗുണ്ടകള്‍
അടിച്ച്
തകര്‍ത്തതെന്ന്
സതീശൻ
ആരോപിച്ചു.സ്വര്‍ണക്കടത്ത്
കേസില്‍
നിന്ന്
രക്ഷപ്പെടാനായി
ബി.ജെ.പി
ദേശീയ
നേതൃത്വത്തെ
സന്തോഷിപ്പിക്കാനാണ്
പിണറായിയുടെ
ശ്രമം.
പൊലീസിന്റെ
മൗനാനുവാദത്തോടെയാണ്
അക്രമമുണ്ടായത്.
ഇത്
ജനാധിപത്യ
മര്യാദകളുടെ
അങ്ങേയറ്റത്തെ
ലംഘനമാണ്.
സംഘപരിവാറിന്റെ
രാഷ്ട്രീയവും
സി
പി
എം
രാഷ്ട്രീയവും
തമ്മിലുള്ള
അകലം
കുറഞ്ഞ്
വരികയാണെന്നും
വിഡി
സതീശൻ
ഫേസ്ബുക്കിൽ
കുറിച്ചു.
പോസ്റ്റിന്റെ
പൂർണരൂപം
വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോൺ വിഷയത്തിൽ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി പി എം ലക്ഷ്യമിട്ടത്.
'സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്‌ഐ തെമ്മാടികള്‍ ..'
ബി ജെ പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി പി എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി പി എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം;വിശദീകരിച്ച് ഫോറൻസിക് ലാബ് അസി ഡയറക്ടർ