കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിക്കെതിരെ സരിത ഉറച്ച് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ നല്‍കിയ ബലാത്സംഗ കേസില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സരിത എസ് നായര്‍. കേസില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കുമെന്നും സരിത വ്യക്തമാക്കി.

തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി എപി അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സരിത എസ് നായരുടെ പരാതി. പിന്നീട് കേസില്‍ പെട്ടപ്പോള്‍ തന്റെ പേര് പുറത്ത് പറയരുതെന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി എസ്എംഎസ് അയച്ചതായും സരിത ആരോപിച്ചിരുന്നു.

Abdullakkutty Saritha

ഏപ്രില്‍ 28 ന് കോടതിയില്‍ ഹാജരായി 164-ാം വകുപ്പ് പ്രകാരം മൊഴി നല്‍കുമെന്നാണ് സരിത ഇന്ത്യാവിഷനോട് പറഞ്ഞത്. മൊഴി നല്‍കാത്തതിനാല്‍ സരിതക്ക് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.

കോടതിയില്‍ വച്ച് തന്നെ വധിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നതായി സരിത പറയുന്നു. ഇപ്പോഴും വധഭീഷണികള്‍ വന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇന്റര്‍നെറ്റ് കോളുകളാണ് വരുന്നത്. ഇതുവരെ 26 ഭീഷണികള്‍ വന്നു.

ഷാനി മോള്‍ ഇസ്മാന്‍ തന്നേയും കെസി വേണുഗോപാലിനേയും ചേര്‍ത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് സരിത പറഞ്ഞു. കെസി വേണുഗോപാലും താനും തമ്മിലുള്ള ബന്ധം ഷാനിമോള്‍ എന്തിനാണ് വ്യാഖ്യാനിക്കുന്നതെന്ന് സരിത ചോദിക്കുന്നു.

English summary
Will go ahead with case against Abdullakkutty: Saritha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X