വനിത ഹോസ്റ്റലിൽ കയറിയ പോലീസിനെ ചോദ്യം ചെയ്ത സംഭവം; യുവാവിനെതിരെ സ്ത്രീകളെ അപമാനിച്ചതിന് കേസ്!
കോഴിക്കോട്: വനിത ഹോസ്റ്റലിന് സമീപം പതാനാറുകാരനെ എസ്ഐ മർദ്ദിചച് സംഭവത്തിൽ യുവാവിനും അച്ഛനും എതിരെ മുന്ന് കേസുകൾ. ഐപിസി 326 പ്രകാരം യുവാവിനെ കൈകൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് എസ്ഐക്കെതിരേയുള്ള കേസ്. നടക്കാവ് എസ്ഐക്കാണ് അന്വേഷണ ചുമതല.
എന്നാൽ കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുക (ഐപിസി 509), ഭീഷണിപ്പെടുത്തല്‍ (ഐപിസി 506), അശ്ലീലം പറയല്‍ഐപിസി 294-ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്ഐയെ ചോദ്യം ചെയ്ത യുാവാവിനും അച്ഛനും കണ്ടാൽ അറിയാവുന്ന മറ്റ് രണ്ട് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വനിതാ ഹോസ്റ്റലിനുസമീപം കണ്ട എസ്ഐയോട് എന്തിനെത്തിയെന്ന് ചോദിച്ചതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് പതിനാറുകാരനായ അയല്‍വാസിക്ക് മര്‍ദനമേറ്റത്.

പ്രതിശ്രുത വധുവിന് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ എത്തിയപ്പൾ
രണ്ടു ദിവസം മുമ്പ് രാത്രി മെഡി.കോളേജ് എസ്ഐ എ ഹബീബുള്ള പ്രതിശ്രുത വധുവിന് വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ അവർ താമസിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോസ്റ്റലിന് സമീപം യൂണിഫോമില്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

അന്വേഷണം
മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍മാന്‍ പി മോഹനദാസിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറാണ് അന്വേഷണം നടത്തുന്നത്.

ഡ്യൂട്ടിയിലില്ലാത്ത സമയത്തും യൂണിഫോം
ഡ്യൂട്ടിയിലല്ലാതെ യൂണിഫോമില്‍ ഔദ്യോഗികവാഹനം ഉപയോഗിച്ചു, യുവാവിനെ കൈയേറ്റം ചെയ്തു എന്നിവയാണ് എസ്.ഐയ്ക്ക് എതിരേയുള്ള ആരോപണം.

പ്രാഥമിക റിപ്പോർട്ട്
കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന് സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമെ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications