കേന്ദ്ര ബജറ്റ് 2023: പ്രതീക്ഷ മങ്ങി; കൊല്ലം ജില്ലക്ക് നിരാശ മാത്രം
പാർവതിമിൽ അടക്കം നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന്റെ അധീനതയിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകൾ തുടർന്നു പ്രവർത്തിക്കാൻ ബജറ്റിൽ നിർദേശം വേണമെന്ന് സംസ്ഥാന സർക്കാ
കൊല്ലം: കഴിഞ്ഞ ദിവസമാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. എന്നാൽ കൊല്ലം ജില്ലയ്ക്ക് ആശ്വസിക്കാൻ ഉള്ളതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.
കശുവണ്ടി മേഖലയിലടക്കം വിവിധ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്ന ജില്ലക്ക് കേന്ദ്ര ബജറ്റ് നൽകിയത് നിരാശയെന്ന് വിവിധ മേഖലകളിൽ നിന്ന് പ്രതികരണം. പരമ്പരാഗത വ്യവസായങ്ങളെ കുറിച്ച് പരാമർശം പോലും ബജറ്റിലില്ല എന്നും ആരോപണമുണ്ട്.
തകർച്ചയിലേക്ക് പോകുന്ന കശുവണ്ടി വ്യവസായ മേഖലക്ക് ഉത്തേജനം പകരാൻ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എന്നാൽ അതും വെറുതെയായി. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനും വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സംസ്കരിച്ച പരിപ്പിൻറെ നേരിട്ടുള്ള ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനും ഉൾപ്പെടെ കശുവണ്ടി മേഖലയിൽ നിന്നുള്ള പ്രധാന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന് ബോധംകെട്ടുവീണു; ആശുപത്രിയില്‍
ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, ഫാമിങ് കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാൻറേഷൻ ലിമിറ്റഡ് എന്നിവക്കും സഹായം ലഭിച്ചില്ല. കൊല്ലം തുറമുഖത്തിൻറെ വികസനങ്ങഴും കേന്ദ്ര ബജറ്റ് പരിഗണിച്ചില്ല എന്നാണ് ആരോപണം.
ജില്ലയിലെ
വിവിധ
മേഖലകളിലെ
തൊഴിലാളികളെ
പരിപൂർണമായി
അവഗണിച്ച
ബജറ്റാണ്
ധനമന്ത്രി
നിർമല
സീതാരാമൻ
അവതരിപ്പിച്ചതെന്ന്
സി.ഐ.ടി.യു
ജില്ല
പ്രസിഡൻറ്
ബി.
തുളസീധരക്കുറുപ്പും
സെക്രട്ടറി
എസ്.
ജയമോഹനും
പറഞ്ഞു.
കോവിഡിന്
ശേഷം
രൂക്ഷമായ
തോട്ടണ്ടിക്ഷാമം
ഉൾപ്പെടെയുള്ള
വിഷയങ്ങളാൽ
പ്രതിസന്ധിയിലായ
കശുവണ്ടി
വ്യവസായമേഖലയെ
കേന്ദ്ര
ബജറ്റ്
പൂർണമായും
അവഗണിച്ചെന്ന്
സംസ്ഥാന
കാഷ്യൂ
കോർപറേഷൻ
ചെയർമാൻകൂടിയായ
എസ്.
ജയമോഹൻ
പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും ഇ.പി.എഫ് പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനവും കശുവണ്ടി തൊഴിലാളികൾക്ക് നിരാശ നൽകുന്നതാവും. പാർലമെൻറ് അംഗങ്ങൾ വിഷയത്തിൽ സക്രിയമായി ഇടപെടണമെന്ന് എസ്. ജയമോഹൻ ആവശ്യപ്പെട്ടു. സാധാരണക്കാരെ അവഗണിച്ച ബജറ്റാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു.