Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; കോട്ടയത്ത് ഉരുള്‍പൊട്ടലും വെള്ളപൊക്കവും

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഭീതിയുയര്‍ത്തി അതിതീവ്ര മഴ. തെക്കന്‍ കേരളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കോട്ടയം എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. ശക്തമായ

മഴയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാല്‍ പാത്രങ്ങളുള്‍പ്പെടെ ഒഴുകിപോയതായും നാട്ടുകാര്‍ പറഞ്ഞു. പലയിടങ്ങളിലും മതിലുകളും മറ്റും ഇടിഞ്ഞിരിക്കുകയാണ്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ശക്തമായ കുത്തിയൊലിച്ചൊഴുകിയ വെള്ളത്തില്‍ പ്രദേശത്ത് എത്തിയ ഓട്ടോ ഒലിച്ച് പോയതായും വാര്‍ഡ് മെംബര്‍ പറഞ്ഞു.

1

കോട്ടയം ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകിട്ട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. കനത്ത മഴ തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയത്തും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്യുന്ന സ്ഥിതിവിശേഷം തുടരുകയാണ് പല ദിവസങ്ങളിലും ഇവിടെ വെള്ളപ്പൊക്കവും വനമേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ടായിരുന്നു. എന്നാല്‍ ശക്തമായ മഴ അധികനേരം പെയ്യാത്തതിനാീലാണ് വന്‍ ദുരന്തങ്ങലൊഴിവാകുന്നത്.

2

അതേസമയം ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാന്‍ സധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലില്‍ എത്തുെമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

3

അതിനാല്‍ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മു്‌നനറിയിപ്പ് നല്‍കി. മധ്യ, തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിച്ചിരുന്നു. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.

Recommended Video

cmsvideo
    കേരളത്തെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ | Oneindia Malayalam
    4


    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയര്‍ന്നിരിക്കുകയാണ്. സ്പില്‍വേ ഗേറ്റ് നാളെ രാവിലെ ഏഴു മണിക്ക് ഉയര്‍ത്തുമെന്നാണ് അധികതര്‍ അറിയിച്ചത്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് വീടുകളിലെത്തി റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കി. 2018 ല്‍ ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പും നല്‍കാതെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഷട്ടറുകള്‍ തുറന്നിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൃത്യമായി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
    ഏഴുമണിക്ക് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ 30 മിനിറ്റുകൊണ്ടാണ് വള്ളക്കടവില്‍ വെള്ളമെത്തുക. മഞ്ചുമല ആറ്റോരം, വണ്ടിപ്പെരിയാര്‍, മ്ലാമല, തേങ്ങാക്കല്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ വഴി ഏകദേശം മൂന്നു മണിക്കൂറുകൊണ്ട് വെള്ളം ഇടുക്കി അണക്കെട്ടിലെത്തുകയും ചെയ്യും. നീരൊഴുക്കിന് അനുസരിച്ചായിരിക്കും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് തമിഴ്‌നാട് തീരുമാനിക്കുക.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+