ലഘുലേഖ വിതരണക്കേസില്‍ ജാമ്യം നല്‍കിയില്ല : മാവോയിസ്റ്റ് കന്യാകുമാരിയെ വീണ്ടും ജയിലിലടച്ചു
മലപ്പുറം: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയുടെ ജാമ്യാപേക്ഷ തള്ളിയ മഞ്ചേരി യു എ പി എ സ്പെഷ്യല്‍ കോടതി റിമാന്റ് കാലാവധി നീട്ടി . ചിക്മംഗ്ലൂര് മുഡിഗരെ കലസ ഹോബ്ലി മാവിനക്കരെ ഗ്രാമം മുജെക്കാന് ജാരമനെ തിമ്മഗൗഡയുടെ മകള്‍ കന്യാകുമാരി എന്ന ഉഷ (32)യെയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ 2019 ജൂണ്‍ 28 വരെ റിമാന്റ് ചെയ്ത് ഉത്തരവിട്ടത്.
വഴിക്കടവ് വെണ്ടേക്കുംപൊട്ടിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ സര്‍ക്കാറിനെതിരെ സായുധ പോരാട്ടം നടത്തണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ വിതരണം ചെയ്ത കേസിലും അമരമ്പലം പഞ്ചായത്തിലെ വട്ടപ്പാടത്ത് ആറംഗ സംഘം നാട്ടുകാരായ വട്ടപ്പാടം അമ്പാടന്‍ കബീറിനെയും തോട്ടക്കര ഉമ്മറിനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലുമാണ് കന്യാകുമാരി പ്രതിയായത്.

വഴിക്കടവിലെ കേസില്‍ രാജ്യദ്രോഹകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ മേഖലയിലെ ആദിവാസി കോളനികളിലെത്തി ക്ലാസെടുക്കുകയും ലഘുലേഖ വിതരണം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. 2016ല്‍ കരുളായി വന മേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജന്, അജിത എന്നിവര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട സംഘത്തില്‍ കന്യാകുമാരി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
തണ്ടര്‍ ബോള്‍ട്ട് സായുധ സേനയുടെയും ലോക്കല്‍ പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് ഇന്നലെ കന്യാകുമാരിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications