'അമ്മയെ തിരികെ തരണം' ; നിമിഷപ്രിയയുടെ കുടുംബം പാണക്കാട്
മലപ്പുറം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കുടുംബം പാണക്കാട് കുടുംബത്തെ സന്ദർശിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനം അറിയിക്കാനാണ് നിമിഷപ്രിയയുടെ അമ്മയും ഏഴു വയസുകാരിയായ മകളും പാണക്കാടെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ കണ്ട ശേഷമാണ് ഇവർ മടങ്ങിയത്.
നിമിഷപ്രിയയുടെ മോചനത്തിന് ഇവർ എല്ലാവിധ സഹായങ്ങളും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അമ്മ പ്രേമകുമാരിയും ഏഴു വയസുകാരി മകള്‍ മിഷേലും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഒപ്പമെത്തിയത്. യെമൻ സ്വദേശിയുടെ കുടുംബം നഷ്ടപരിഹാരമായി ഭീമമായ തുകയാണ് ആവശ്യപ്പെടുന്നതെന്നും വലിയ തുക സമാഹരിക്കുന്നതിനും കുടുംബം സഹായം അഭ്യര്‍ഥിച്ചു.
കുടുംബത്തിന് കൂടുതൽ സഹായം ആവശ്യമുണ്ടെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. ആവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകാമെന്ന് പാണക്കാട് കുടുംബം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും നിമിഷപ്രിയയുടെ കുടുംബത്തിനു സഹായം എത്തിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
മരണ ഭീതിയിൽ കഴിയുന്നതിനിടെ ജയിലിൽ നിന്ന് നന്ദി അറിയിച്ചുകൊണ്ട് നിമിഷപ്രിയ കത്തെഴുതിയിരുന്നു. തന്നെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്‌ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് കത്തിൽ നിമിഷപ്രിയ പറയുന്നു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് നിമിഷ കത്തെഴുതിയിരിക്കുന്നത്.
ഒടുവില്‍ വിനായകന് ക്ഷമ ചോദിച്ചു; ഒട്ടും വ്യക്തിപരമായിരുന്നില്ല, ഉദ്ദേശിക്കാത്ത മാനം
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ 2017 ജൂലൈ 25 ന് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.
യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വെയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. യെമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.
സാബുവിനെ കുഴിച്ച് മൂടിയത് ജീവനോടെ; ശ്വാസ കോശത്തിൽ മണ്ണിന്റെ അംശം; പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Recommended Video