രാജ്യത്ത് പക്ഷിപ്പനി ബാധിച്ചുളള ആദ്യ മരണം, ദില്ലി എയിംസില്‍ മരണപ്പെട്ടത് 11 വയസ്സുകാരൻ
ദില്ലി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ചുളള ആദ്യത്തെ മരണം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് പതിനൊന്ന് വയസ്സുകാരന് പക്ഷിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഇത് രാജ്യത്ത് ഈ വര്‍ഷം ഉണ്ടാകുന്ന ആദ്യത്തെ പക്ഷിപ്പനി മരണമാണ്. ഈ കുട്ടിയുമായി സമ്പക്കത്തിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ അടക്കമുളളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാക്കകളും ദേശാടന പക്ഷികളും അടക്കമുളളവ വ്യാപകമായി മരണപ്പെടുന്നതായി ജനുവരിയില്‍ പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് സാംപിളുകള്‍ ശേഖരിച്ച് എച്ച് ഫൈവ് വണ്‍ എന്‍ വണ്‍ ആവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നുളള പരിശോധന അധികൃതര്‍ ആരംഭിച്ചത്. കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ പക്ഷിപ്പനി വ്യാപനം സംബന്ധിച്ച് ഗുരുതര മുന്നറിയിപ്പാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉളള സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും എച്ച് 5 എന്‍ 8 വൈറസിനെ ആണ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുളള സാംപികളുകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത് എച്ച് 5 എന്‍ 1 വൈറസിന്റെ സാന്നിധ്യവുമാണ്.












Click it and Unblock the Notifications