മൺസൂൺകാല ട്രോളിംഗ് നിരോധനം: തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാകളക്ടർ
തിരുവനന്തപുരം: മൺസൂൺ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ജൂൺ പത്ത് മുതൽ ആണ് ഈ കൊല്ലത്തെ ട്രോളിംഗ് നിരോധനം. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആണ് അദ്ദേഹം ട്രോളിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയത്. ട്രോളിംഗ് സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നതിന് വിഴിഞ്ഞം തുറമുഖത്ത് സബ് കളക്ടർ അശ്വതി ശ്രീനിവാസിനെയും മുതലപ്പൊഴിയിൽ എഡിഎം ജെ അനിൽ ജോസിനെയും നോഡൽ ഓഫീസർമാരായി നിയമിച്ചതായും ജില്ലാ കളക്ടർ വ്യക്തമാക്കി. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്ക് ആയിരിക്കും നിരോധനം.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതായാണ് കളക്ടർ പറഞ്ഞത്. ട്രോളിംഗ് നിരോധനം മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ലെന്നും തീരപ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള തെരുവ് വിളക്ക് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരപ്രദേശത്തെ ശുചീകരണം പൂർത്തിയാക്കും. രാത്രിയിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ബസ് സർവീസ് ആരംഭിക്കും.

ട്രോളിംഗ് കാലയളവിൽ പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കൃത്യമായ ഇടവേളകളിൽ യോഗം ചേരുമെന്നും ഹാർബറുകളിലും പരിസരത്തും ഉള്ള ലഹരി ഉപയോഗം കർശനമായി ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശവും നൽകി. സുരക്ഷയ്ക്കായി 300 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അതിനൊപ്പം കൺട്രോൾ റൂമുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പോലീസ് പട്രോളിംഗ് ശക്തപ്പെടുത്താനും കളക്ടർ നിർദ്ദേശിച്ചു. കോസ്റ്റ് ഗാർഡിന്റേയും മറൈൻ എൻഫോഴ്സിന്റേയും പ്രത്യേക നിരീക്ഷണം ഉണ്ടാകും. തീരപ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനം ഉണ്ടായി
വിഴിഞ്ഞം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളില പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ തുടങ്ങണമെന്നും ബന്ധപ്പെട്ട ഉദ്യോദസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ഉണ്ട്. വെള്ളയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 0.7 വരെ ഉയരത്തിൽ തിരമാല പ്രതീക്ഷിക്കാം എന്നാണ് പ്രവചനം, വേഗത സെക്കന്റിൽ 10 സെന്റിമീറ്ററിനും 30 സെന്റി മീറ്ററിനും ഇടയിലായിരിക്കുമെന്നാണ് നാഷണൽ ഓഷ്യൻ സ്റ്റാറ്റസ് റിസർച്ച് സെന്റർ (INCOIS) അറിയിച്ചത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications