നിയമന വിവാദം: സംസ്ഥാനത്ത് പ്രതിഷേധം ശക്തം, യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന വിവാദത്തിൽ പ്രതിഷേധം ശക്തിയാർജ്ജിക്കുന്നു. സർക്കാർ പിൻവാതിൽ നിയമനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്ത് വിവിധ യുവജന സംഘടനകള്‍ പ്രതിഷേധം നടത്തിവരികയാണ്. ഇതിനിടെ യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ചാ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനിടെ പ്രവർത്തകർ മതിലിന് മുകളിലൂടെ വനിതാ പ്രവർത്തകർ ചാടുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്തെത്തിച്ചത്. അകത്ത് പ്രവേശിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഇത് എതിർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിലേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. അതേ സമയം എംഎസ്എഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിട്ടുണ്ട്. കളക്ടറേറ്റിലെ പിഎസ്സി ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കാലടി സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.
വൈസ് ചാന്‍സിലര്‍ ധര്‍മരാജ് അടാട്ടിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതില് ചാടിക്കടന്ന് സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് തള്ളിക്കയറുകയും വിസിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിക്കുകയായിരുന്നു.
ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നാലെ ബിജെപിയും പ്രതിഷേധവുമായി സര്‍വകലാശാലക്ക് മുന്നില്‍ എത്തി. പ്രധാന ഗേറ്റില്‍ ബാരിക്കേഡ് വെച്ച് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.അതേ സമയം നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടില്ലെന്നാണ് ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ വിസി ധര്‍മ്മരാജ് അടാട്ട് ചൂണ്ടിക്കാണിക്കുന്നത്.
Recommended Video

-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ












Click it and Unblock the Notifications