Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

കൊച്ചി: കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ചാണ്. തമിഴ്‌നാട്ടിലും ബംഗാളിലും ബിഹാറിലുമെല്ലാം ഈ ഐക്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇരുവരും ഭിന്ന ചേരിയിലാണ്. കഴിഞ്ഞകാല തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട ഒരു മാറ്റം ബിജെപിയുടെ വളര്‍ച്ചയാണ്.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

ബിജെപി കേരളത്തിലെ മൂന്നാം കക്ഷിയായി വളര്‍ന്നിരിക്കുന്നു. ബിജെപിയെ നേരിടാന്‍ തങ്ങളെ പിന്തുണയ്ക്കൂ എന്ന വാദം ഇടതുവലതു കക്ഷികള്‍ ഉന്നയിക്കുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ വാശി കാരണം പഞ്ചായത്ത് ഭരണം ബിജെപിക്ക് കിട്ടിയെന്നാണ് തൃശൂരില്‍ നിന്നുള്ള വാര്‍ത്ത...

രണ്ടു തവണ രാജിവച്ചു

രണ്ടു തവണ രാജിവച്ചു

തൃശൂര്‍ അവിണിശേരി പഞ്ചായത്ത് ഭരണമാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ലഭിച്ച ഇടതുപക്ഷം, യുഡിഎഫ് പിന്തുണ ലഭിച്ചിരുന്നു എന്ന കാരണത്താല്‍ രാജിവെക്കുകയായിരുന്നു. രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഹൈക്കോടതി ഇടപെടലുണ്ടായി.

പഞ്ചായത്തിലെ അംഗബലം

പഞ്ചായത്തിലെ അംഗബലം

14 അംഗ ഭരണസമിതിയാണ് അവിണിശേരി പഞ്ചായത്തിലേത്. ഏറ്റവും വലിയ കക്ഷി എന്‍ഡിഎയാണ്. ആറ് സീറ്റുകള്‍ അവര്‍ക്കുണ്ട്. അഞ്ച് സീറ്റാണ് ഇടതുപക്ഷത്തിന്. മൂന്ന് സീറ്റുകള്‍ യുഡിഎഫിനും. രണ്ട് തവണയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് അംഗങ്ങള്‍ ഇടതുപക്ഷത്തെ പിന്തുണച്ചു.

ഡിസംബര്‍ 30, ഫെബ്രുവരി 17

ഡിസംബര്‍ 30, ഫെബ്രുവരി 17

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ആദ്യം പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 30നാണ്. രണ്ടാമത്തേത് ഫെബ്രുവരി 17നും. രണ്ടു തവണയും യുഡിഎഫിന്റെ മൂന്നംഗങ്ങള്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ക്ക് വോട്ട് ചെയ്തു. എല്‍ഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രസിഡന്റായവര്‍ ഇവര്‍

പ്രസിഡന്റായവര്‍ ഇവര്‍

ഇടതുപക്ഷ പ്രതിനിധികളായ എആര്‍ രാജു, ഇന്ദിര ജയകുമാര്‍ എന്നിവരാണ് നേരത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജിവെക്കുകയായിരുന്നു. രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയവര്‍ കോടതിയെ സമീപിച്ചു.

ഹൈക്കോടതിയിലെ ആവശ്യം

ഹൈക്കോടതിയിലെ ആവശ്യം

എന്‍ഡിഎയുടെ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവരാണ് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇരുവര്‍ക്കും ആറ് വോട്ടുകളാണ് ലഭിച്ചിരുന്നത്. രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച ഇരുവരും വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ ഞങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

കോടതി വിധി

കോടതി വിധി

പഞ്ചായത്തിന്റെ ഭരണത്തിലെ അനിശ്ചാതവസ്ഥ പരിഗണിച്ച് ഹൈക്കോടതി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റുമില്ലാതെ പഞ്ചായത്ത് ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടു തവണയും രാജിവച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം സൃഷ്ടിച്ചവര്‍

ഈ സാഹചര്യം സൃഷ്ടിച്ചവര്‍

ഇടതുപക്ഷ അംഗങ്ങള്‍ അധികാരമേല്‍ക്കാതിരുന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് രാജിവച്ചത്. അതുകൊണ്ടുതന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍കക്ഷികളും വാദിച്ചു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സൃഷ്ടിച്ച സാഹചര്യമാണ് പഞ്ചായത്തിലുള്ളതെന്ന് വ്യക്തമാക്കിയ കോടതി ഈ വാദം തള്ളുകയായിരുന്നു.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+