ന്യൂസിലാന്‍ഡിലെ ഡീന്‍സ് അവന്യൂവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിക്ക് നാടിന്റെ യാത്രാമൊഴി
തൃശൂര്‍: ന്യൂസിലാന്‍ഡിലെ ഡീന്‍സ് അവന്യൂവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിക്കു നാടിന്റെ യാത്രാമൊഴി. തിങ്കളാഴ്ച പുലര്‍ച്ചെ ലോകമലേശ്വരത്തു ഭര്‍ത്താവ് നാസറിന്റെ വീട്ടിലും ടി.കെ.എസ്. പുരത്തെ സ്വന്തം വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കി.
അന്‍സിയെ ഒരുനോക്കുകാണാന്‍ നൂറുകണക്കിനാളുകളെത്തി. കളിച്ചുവളര്‍ന്ന വീട്ടിലേക്ക് പൊന്നോമനയുടെ മൃതദേഹമെത്തിയപ്പോള്‍ വാവിട്ടു കരയുകയായിരുന്നു ഉമ്മയും സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം. സുഹൃത്തുക്കളും കരച്ചിലടക്കാന്‍ പാടുപെട്ടു. ഒമ്പതോടെ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു.

വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹന്നാന്, എം.എല്‍.എമാരായ വി.ആര്. സുനില്‍ കുമാര്‍, ഇ.ടി. ടൈസണ്‍, നഗരസഭ ചെയര്മാന് കെ.ആര്. ജൈത്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി ആര്.ഡി.ഒ. കാര്‍ത്ത്യായനീ ദേവി റീത്ത് സമര്‍പ്പിച്ചു.
അന്‍സി പഠിച്ച വിദ്യാലയങ്ങളിലെ അധ്യാപകരും സഹപാഠികളും എളന്തിക്കര ശാരദ വിദ്യാമന്ദിറിലെ കുരുന്നു വിദ്യാര്‍ഥികളും അന്‍സിക്ക് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ചേരമാന്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയി. ഖലീല്‍ ബുഖാരി തങ്ങള്‍ മയ്യിത്ത് നിസ്കാരത്തിനും സയ്യിദ് മുനവറലി തങ്ങള്‍ പ്രാര്‍ഥനയ്ക്കും നേതൃത്വം നല്കി.
അനുശോചന യോഗത്തില്‍ ചേരമാന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. സയ്യിദ് മുനവറലി തങ്ങള്‍, ഇമാം സൈഫുദ്ദീന് അല്‍ ഖാസിമി, സെക്രട്ടറി എസ്.എ. അബ്ദുള്‍ ഖയ്യും എന്നിവര്‍ പ്രസംഗിച്ചു.മാര്‍ച്ച് 15ന് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ടൗണിലെ അല്‍നൂര്‍ ജുമാ മസ്ജിദില്‍ ജുമാ നിസ്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അന്‍സി കൊല്ലപ്പെട്ടത്. വെടിവയ്പിനുശേഷം റെഡ്ക്രോസ് പുറത്തിറക്കിയ കാണാതായതായവരുടെ പട്ടികയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും ന്യൂസിലാന്‍ഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുമായ അന്‍സിയുടെ പേരുമുണ്ടായിരുന്നു.
എന്നാല്‍, വെടിവയ്പിനിടെ അന്‍സിയുടെ കാലിനു പരുക്കേറ്റ് ആശുപത്രിയിലാണെന്നു ഭര്‍ത്താവ് നാസര്‍ സംഭവമുണ്ടായ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ആറിനു വിളിച്ചറിയിച്ചു. അന്നുച്ചവരെ മകള്‍ക്കു കുഴപ്പമില്ലെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. വൈകിട്ടോടെ അന്‍സിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പെത്തിയപ്പോള്‍ നാടു നടുങ്ങി. കൊടുങ്ങല്ലൂര്‍ ടി.കെ.എസ്. പുരത്തുള്ള അന്‍സിയുടെ വീട്ടിലും മാടവന തിരുവള്ളൂരിലുള്ള നാസറിന്റെ വീട്ടിലും ബന്ധുക്കളും നാട്ടുകാരും നിറഞ്ഞു. ആശ്വാസവാക്കുകള്‍ക്ക് മുന്നില്‍ കണ്ണീരടക്കാന്‍ അന്‍സിയുടെ ബന്ധുക്കള്‍ക്കായില്ല. അന്‍സിയെ അവസാനമായി ഒന്നു കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ന്യൂസിലാന്‍ഡില്‍ തന്നെ സംസ്കരിക്കാമെന്നു ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും മകളെ ഒരുനോക്കു കാണണമെന്ന് ഉമ്മയും മറ്റും പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കി. ന്യൂസിലന്‍ഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭര്‍ത്താവ് നാസര്‍. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ന്യൂസിലാന്‍ഡിലേക്ക് പോയത്. അന്‍സിയുടെ പഠനം കഴിഞ്ഞ് മടങ്ങാനിരിക്കെയാണു ദുരന്തം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications