തൃശൂരില്‍ വ്യാജരേഖകള്‍ ചമച്ച് പുറമ്പോക്കു ഭൂമി വില്‍പ്പന: വ്യാജ മുദ്രക്കടലാസില് എഴുതി വില്പന!
തൃശൂര്‍: ചാവക്കാട് കടലോരത്ത് പുറമ്പോക്ക് ഭൂമി വ്യാജരേഖകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി പരാതി. എടക്കഴിയൂര്‍, പുന്നയൂര്‍ വില്ലേജുകളിലെ കടലോരമാണ് കരാര്‍ തയാറാക്കി വന്‍ തുക വാങ്ങി വില്‍പ്പന നടത്തുന്നത്. വസ്തു വില്‍പ്പന രജിസ്ട്രേഷന് തയാറാക്കുന്ന ആധാരത്തിലെതുപോലെയാണ് അമ്പതും നൂറും രൂപയുടെ മുദ്രക്കടലാസില് എഴുതി സര്‍ക്കാര്‍ ഭുമി കൈമാറ്റം ചെയ്യുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമായി അറിയാതെ ഭൂമി വാങ്ങുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് അറിയുന്നില്ല . രണ്ടുവില്ലേജുകളിലുമായി കടലോരത്തെ ഏക്കര്‍ കണക്കിനു ഭൂമി ക്രയവിക്രയം നടത്തുന്നതായി റവന്യൂ അധികൃതര്‍ക്ക് അറിയാമെങ്കിലും കൃത്യമായ തെളിവുകളോടെ പരാതി ലഭിച്ചതോടെയാണ് തീരദേശം വില്‍പ്പന നടത്തുന്ന ഭൂമാഫിയയെ കുറിച്ചുള്ള വിവരം പുറത്തായത്.

പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് റവന്യൂ അധികൃതര്‍ നല്കുന്ന കൈവശാവകാശ രേഖ കാണിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത് . കണക്ഷന് നേടുന്നതിനും റേഷന്കാര്ഡിലും വോട്ടര്‍പ്പട്ടികയിലും പേര് ചേര്‍ക്കുന്നതിന് തഹസില്‍ദാര്‍ ഒപ്പിട്ടു നല്കുന്ന സാക്ഷ്യപത്രം മാത്രമാണിത്. 1992 ജനുവരി ഒന്നിനുമുമ്പ് കൈവശമുണ്ടായിരുന്നുവെന്ന് ഈ സാക്ഷ്യപത്രത്തില്‍ പറയുന്നുണ്ട്. കൈവശക്കാരന് ഉടമസ്ഥാവകാശത്തിനോ പട്ടയം ലഭിക്കുന്നതിനോ ഈ രേഖ ഉറപ്പായി കാണാനാകില്ലെന്ന് ഈ രേഖയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇത് മറച്ചുവച്ച് പട്ടയം കിട്ടുന്ന മുറയ്ക്ക് കൈവശാവകാശം സംബന്ധിച്ച രേഖകള്‍ കൈമാറാമെന്നും കരാറില്‍ ചേര്‍ക്കുന്നു. ഇതോടൊപ്പം ചുറ്റുമുള്ള പുറമ്പോക്കുഭൂമിയും തങ്ങളൂടെതെന്നു പറഞ്ഞും വില്‍പ്പന നടത്തുന്നുണ്ട് . സി.പി.എം. എടക്കഴിയൂര്‍ ബീച്ച് ബ്രാഞ്ച് സെക്രട്ടറി ബി.എച്ച്. മുസ്താഖാണ് ഭൂമി തട്ടിപ്പ് സംബന്ധിച്ച് പോലീസിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. എടക്കഴിയൂര്‍ സിങ്കപ്പൂര്‍ പാലസിനു പടിഞ്ഞാറ് മത്സ്യഭവന് സ്ഥിതിചെയ്യുന്ന എടക്കഴിയൂര്‍ ബീച്ചില്‍ സര്‍ക്കാര്‍ വക പുറമ്പോക്കുഭൂമി കൈയേറി കൊപ്പര അബ്ദുള്ള മകന് മുസ്തഫ എന്നയാള്‍ മാനത്തുപറില് ബിലാല്‍ ഭാര്യ ഹാരിഷയ്ക്ക് പത്തുസെന്റ് ഭൂമി കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റി 45,000 രൂപയ്ക്ക് വില്‍പ്പന നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
ഹസന്പുരയ്ക്കല് ഫാത്തിമ എന്നയാള്‍ പീടിയേക്കല്‍ അനസ് അബ്ദുള്‍ലത്തീഫിന് പതിനേഴെമുക്കാല്‍ സെന്റ് സ്ഥലം വില്‍പ്പന നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. പതിമൂന്ന് ലക്ഷത്തിനാണ് ഈ കച്ചവടം നടന്നിട്ടുള്ളത് . കൈവശാവകാശമുള്ള അഞ്ചരസെന്റും സമീപത്ത് പുറമ്പോക്കായി കിടക്കുന്ന പന്ത്രണ്ടേക്കാല് സെന്റും ഭൂമിയാണ് കൈമാറുന്നതെന്ന് വില്ക്കുന്നവരും വാങ്ങുന്നവരും തയാറാക്കിയ രേഖയില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്. ഇതില്‍ ഒരുസ്ഥലത്ത് വീടുപണി ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ഭൂമി വ്യാജ രേഖയുണ്ടാക്കി വില്‍പ്പന നടത്തുന്ന വിവരം പുറത്തുവന്നതോടെ പോലീസും റവന്യൂ അധികൃതരും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications