സ്ത്രീയെ കൈയേറ്റം ചെയ്തു, കാറിന്റെ ടയറുകളും പഞ്ചറാക്കി; ഒടുവിൽ പ്രതി പിടിയില്‍
തൃശ്ശൂര്‍: സ്ത്രീയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. എരുമപ്പെട്ടി പോലീസിന്റേതായിരുന്നു നടപടി. വീട്ടുപടിക്കല്‍ മണ്ണു കൊണ്ട് വന്ന് ഇട്ടതിനെ പിന്നാലെ മാറ്റിയിടാന്‍ പറഞ്ഞ വാക്കിൽ നിന്നും ഉണ്ടായ വൈരാഗ്യത്താല്‍ ആക്രമിച്ചു എന്നാണ് പൊലീസിന് പരാതി ലഭിച്ചത്. തയ്യൂര്‍ വട്ടംപറമ്പില്‍ വീട്ടില്‍ രമേശനാണ് (40) അറസ്റ്റിലായത്.
ജൂണ്‍ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ, സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന് മുന്നിൽ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ ടയറുകള്‍ കുത്തി പഞ്ചറാക്കി.

ഇതിന് പിന്നാലെയാണ് പ്രതി ഒളിവില്‍ പോയത്. അതേസമയം, എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഭൂപേഷ്, എസ് ഐ ടി സി അനുരാജ്, കെ വി സുഗതന്‍, കെ എസ് സുവീഷ്‌കുമാര്‍, കെ സഗുണ്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.












Click it and Unblock the Notifications