അന്താരാഷ്ട്ര ചക്ക മഹോല്‍സവം: കാഴ്ചക്കാരുടെ മനം കവര്‍ന്ന് വിവിധ സ്റ്റാളുകള്‍; ഞായറാഴ്ച സമാപിക്കും
അമ്പലവയല്‍: കാര്‍ഷിക മേഖലസര്വ്വകലാശാലയില് നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം ജൂലൈ 15ന് ഞായറാഴ്ച അവസാനിക്കാനിരിക്കെ മേളയിലെ വിവിധ സ്റ്റാളുകള്‍ ശ്രദ്ധേയമാവുന്നു. വിഭവ സമൃദ്ധി തീര്‍ക്കുന്ന കൃഷി വിജ്ഞാന് കേന്ദ്രയുടെ സ്റ്റാളാണ് അതിലൊന്ന്. ചക്ക ഹലുവ, ചക്ക മിക്സ്ചര്‍, ചക്ക പപ്പടം തുടങ്ങി അന്പതില്പരം വിഭവങ്ങളാണ് ഇവിടെയുളളത്. ഏഴുപേരടങ്ങുന്ന സ്ത്രീ സംരഭത്തില്‍ സഫിയയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ചക്കയുടെ വിഭവസമൃദ്ധിക്ക് പുറമെ രോഗങ്ങളെ പ്രതിരോധിക്കുന്ന വിഭവങ്ങളുമായി ഒരു പ്രെഷ്യസ് സ്റ്റാള്‍ മേളയിലുണ്ട്. ചക്കസ്ക്വാഷ്, ചക്ക ജാം, ചക്കവരട്ടി, തുടങ്ങി 14 ഓളം വിഭവങ്ങളാണ് ഇവിടെ ഉള്ളത്.
കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രെഷ്യസ് ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. കാന്‍സറിനെ പ്രതിരോധിക്കുക, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ചശക്തി മെച്ചപ്പെടുത്തുക,കുടല് രോഗങ്ങള്‍ തടയുക, ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, അസ്ഥികള്‍ക്ക് ശക്തി നല്‍കുക, തുടങ്ങിയ ഗുണങ്ങളാണ് ചക്ക ഉത്പന്നങ്ങങ്ങളില് നിന്നും ഇവര്‍ നല്‍കുന്നത്.

പത്ത് അംഗങ്ങളാണ് ഈ യൂണിറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നത്. മേളയില്‍ ആത്മ വയനാടൊരുക്കിയ സ്റ്റാളും ശ്രദ്ധേയമാണ്. ചക്കവിഭവങ്ങളും, മൂല്യവര്‍ധിത ഉല്പന്നങ്ങളുമുണ്ടാക്കുന്നതില് സ്ത്രീകളെ ജില്ലയിലെ നാല് ബ്ലോക്കുകളിലും പരിശീലനം നടത്തി വരികയാണ് ആത്മ. വിയറ്റ്നാം ചക്ക, തേന്‍വരിക്ക, റോസ് വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കകുരു ലെഡു, ചക്ക മിഠായി എന്നിവയാണ് ആത്മയുടെ സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് കൃഷിയിലുളള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം, വിവിധ പരിശീലനങ്ങള്‍, പ്രത്യേക ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്റെ മാതൃക, നിര്‍മ്മാണം തുടങ്ങിയവയും ആത്മയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്നു. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസറുടെ കീഴില്‍ ഏകദേശം 30 ഓളം അംഗങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്കുതലത്തില്‍ മികച്ച കര്‍ഷകരെ കണ്ടെത്തി അവരെ ചെറിയ ഗ്രൂപ്പുകളായി തരം തിരിച്ച് കര്‍ഷകര്‍ക്ക് വേണ്ട പരിശീലനം നല്കിവരുന്നു. ഈ വര്‍ഷം അന്താരാഷ്ട്ര ചക്ക മഹോല്‍സവ വര്‍ഷമായി കേരള സംസ്ഥാനം ആചരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ചക്കയില്‍ നിന്ന് എങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന പരിശീലന പരിപാടി വീട്ടമ്മമാര്‍ക്കായി നല്കിവരുന്നു. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തികൊണ്ട് സീറോ വെയിസ്റ്റേജായാണ് ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നത്. ചക്കയും, ചക്കയുല്‍പന്നങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്റ്റാള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വയനാട്ടില്‍ കനത്തമഴ തുടരുമ്പോഴും ചക്കമഹോത്സവം കാണാന്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിരവധി പേരെത്തുന്നുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications