തിരുവനന്തപുരത്ത് കൊറോണ; കൊച്ചിയില്‍ ഇല്ല!! കഷ്ടം തന്നെ... അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്
കൊച്ചി; കൊവിഡ് പരിശോധനകളുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് പല കോണില്‍ നിന്നും സംശയം ഉയര്‍ന്ന നാടാണ് കേരളം. വിമാനത്താവളങ്ങളിലും ആശുപത്രികളിലും നടക്കുന്ന കൊവിഡ് പരിശോധനയും ഫലവും കൃത്യമാണോ. സംശയം തോന്നി ഒന്നുകൂടെ ശരിക്കും നോക്കിയേ എന്ന ചോദ്യവുമായി ചെന്നാല്‍ ഉദ്യോഗസ്ഥരുടെ നെറ്റി ചുളിയും. ഇത്തരമൊരു അനുഭവമാണ് പ്രമുഖ പ്രവാസി കാരുണ്യ പ്രവര്‍ത്തകര്‍ അഷറഫ് താമരശേരിക്കുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രയ്ക്ക് വന്നതായിരുന്നു അദ്ദേഹം. വിമാനത്താവളത്തില്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് പോസറ്റീവ്. യാത്ര തടഞ്ഞ് തിരിച്ചയച്ചപ്പോള്‍ നേരെ കൊച്ചിയിലേക്ക്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വീണ്ടും പരിശോധിച്ചു. ഫലം നെഗറ്റീവ്.
രണ്ടു വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധിച്ചതിന്റെ ഫലം ഉള്‍പ്പെടെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുമില്ല. ആ സംഭവം വിവരിക്കുകയാണ് അഷറഫ് താരമശേരി. തുടര്‍ന്ന് വായിക്കാം...

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result positive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്,

പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR ൻ്റെ Result ആണെങ്കിൽ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗൾഫിൽ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും.

ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു.രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത്.തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടിയത്.

നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ൻ്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു.വെളുപ്പാൻ കാലംം 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി.അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്.

നോക്കു Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ,വെറും,7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്.നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്.

ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും.ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്.പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.
അഷ്റഫ് താമരശ്ശേരി












Click it and Unblock the Notifications