യുഎഇയില്‍ ജോലി നഷ്ടമായോ: ദുഃഖിക്കേണ്ട, മാസം 45000 രൂപ വരെ ലഭിക്കും, പുതിയ പദ്ധതി അറിയാം
ദുബായി: തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നല്‍കുന്ന ഇന്‍ഷൂറന്‍സ് പദ്ധതി യുഎഇയില്‍ നിലവില്‍ വന്നു. ഫെഡറൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലിക്കാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. തൊഴിൽ നഷ്‌ടത്തിനെതിരെ ഇൻഷൂഷുറന്‍സ് ചെയ്‌തവർക്ക് ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മറ്റൊരു തൊഴിലവസരം കണ്ടെത്തുന്നത് വരെ ഒരു നിശ്ചിത സമയത്തേക്ക് നഷ്ടപരിഹാരം നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കൈപ്പറ്റിയിരുന്ന ശമ്പളത്തിന്‍റെ 60 ശതമാനം മൂന്നു മാസം വരെ ലഭിക്കും. പരമാവധി ഒരു മാസം ലഭിക്കുന്ന തുക 20,000 ദിർഹമാണ്. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (മൊഹ്രെ) മന്ത്രാലയം പുറത്ത് വിടുന്ന വിവരം അനുസരിച്ച് നിക്ഷേപകർ, അതായത് സ്വന്തം സ്ഥാപനങ്ങളുടെ ഉടമകൾ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ചവർ, പെന്‍ഷന്‍ തുക കൈപ്പറ്റുന്നവർ എന്നിവർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള
12 മാസം ഒരു കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്തവരായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. തൊഴിലാളി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേർന്ന ദിവസം മുതലായിരിക്കും ഈ തിയതി കണക്കാകുക. അതേസമയം, അച്ചടക്ക നടപടികളാല്‍ കമ്പനി പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.
അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും, ഈ രാശിക്കാർ സൂക്ഷിക്കണം, നാൾഫലം അറിയാം
വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമാവുക, തട്ടിപ്പിലൂടെ ആനുകൂല്യം നേടാന്‍ ശ്രമിക്കുക തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള അനുചിതമല്ലാത്ത ഇടപെടലുകള്‍ കണ്ടാല്‍ തൊഴിലാളികള്‍ക്ക് മേല്‍ പിഴ ചുമത്തുകയും ചെയ്യും. യു എ ഇ സെന്‍ട്രൽ ബാങ്കിന്‍റെ ലൈസൻസ് ഉള്ള ഇൻഷുറൻസ് കമ്പനികൾ മുഖേന ഇൻഷുറൻസ് എടുക്കാന്‍ സാധിക്കും.
തൊഴിലാളിക്ക് മൂന്ന് മാസത്തിനിടെ മറ്റൊരു ജോലി ലഭിച്ചാല്‍ നഷ്ടപരിഹാരത്തുക ലഭിക്കില്ല. യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികള്‍ക്ക് പുറമെ തൊഴിലില്ലായ്മ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിന് യുഎഇ കാബിനറ്റ് നിയോഗിച്ചിട്ടുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങളും സേവന ദാതാക്കളുടെ പട്ടികയില്‍ ഉൾപ്പെട്ടേക്കാം.
രാജ്യത്ത് മികച്ച തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനുള്ള സർക്കാറിന്റെ ശ്രമമാണ് പുതിയ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ വ്യക്തമാക്കുന്നത്. സുരക്ഷ, സുരക്ഷ, തൊഴിൽ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം, തുടങ്ങിയ കാര്യങ്ങളിൽ യുഎഇ നൽകുന്ന നേട്ടങ്ങൾ കാരണം ലോകമെമ്പാടുമുള്ള ആളുകൾ യുഎഇയിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ഇഷ്ടപ്പെടുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യു എ ഇ ഒരോ മനുഷ്യന്റെയും അന്തസ്സ് സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നു. പുതിയ പദ്ധതി രാജ്യത്തെ എല്ലാ ജീവനക്കാരുടെയും - എമിറേറ്റുകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണ അന്തരീക്ഷം വർദ്ധിപ്പിക്കുകയും അവർക്ക് എല്ലാ തലങ്ങളിലും മികച്ച പരിചരണ മാർഗങ്ങൾ നൽകുകയും ചെയ്യുന്നു. സമൂഹത്തിന്റെ സുസ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.