Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ: നാലാം ദിവസത്തെ പ്രധാന ആകർഷണങ്ങൾ ഇവർ

15-ാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കെൻ ഫോളറ്റ്, നന്ദൻ നിലേകനി, തനൂജ് ഭോജ്‌വാനി എന്നിവർ പ്രധാന അതിഥികൾ ആകും. 4 -ാം ദിവസമായ മാർച്ച് 8 - നാണ് ബ്രിട്ടീഷ് എഴുത്തുകാരൻ കെൻ ഫോളറ്റും ഡിജിറ്റൽ ലോകത്തെ വെറ്ററൻമാരായ നന്ദൻ നിലേകനിയും തനൂജ് ഭോജ്‌വാനിയും എത്തുന്നത്. ഇവർ ഫെസ്റ്റിവലിൽ ഏവർക്കും പ്രധാന ആകർഷണങ്ങളായിരിക്കും.

അതേസമയം, നന്ദൻ നിലേകനിയും തനൂജ് ഭോജ്‌വാനിയും ഡിജിറ്റൽ യുഗത്തിലെ സാങ്കേതിക വിദ്യകൾ എന്ന വിഷയം പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കും. ദ ആർട്ട് ഓഫ് ബിറ്റ്‌ഫുൾനെസ് എന്നാണ് ഈ പുസ്കതത്തിന്റെ പേര്.

jaipur literature festival

ഡിജിറ്റൽ യുഗത്തിൽ ശുഭാപ്തി വിശ്വാസം നൽകുന്നതും ഒപ്പം മേഖലയിലെ ഇടപെടലിന് വേണ്ട പ്രായോഗികവുമായ തന്ത്രങ്ങളെ കുറിച്ചും പുസ്തകത്തിൽ വിശദീകരിക്കുന്നു. എന്നാൽ, 4-ാം ദിവസം പ്രധാന അതിഥികൾ ആകുന്ന ഇവർ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ മിഹിർ എസ് ശർമ്മയുമായി സംഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

അതേസമയം, മാസ്റ്റർ കഥാകൃത്ത് കെൻ ഫോളറ്റാണ് അന്നേ ദിവസത്തെ മറ്റൊരു സ്റ്റാർ സ്പീക്കർ. അദ്ദേഹം എഴുത്തുകാരനായ സാക് ഓ യെയുമായി സംഭാഷണം നടത്തും. കെൻ ഫോളറ്റിന്റെ പുതിയ നോവലാണ് 'ഗ്ലോബ് സ്പാനിംഗ് ഡ്രാമ നെവർ'. ഈ നോവലിനെ കുറിച്ചും ഫെസ്റ്റിവലിൽ വേളയിൽ ഇരുവരും സംസാരിക്കും. ഇതു കൂടാതെ കെൻ ഫോളറ്റ് തന്റെ എഴുത്ത് രീതിയെ കുറിച്ച് സാക് ഓ യെയുമായി സംസാരിക്കും.

കൂടാതെ, ചരിത്രകാരനായ വിനോദ് ഖന്നയും എഴുത്തുകാരനായ മാലിനി ശരണും ഫെസ്റ്റിവൽ കോ-ഡയറക്ടറായ വില്യം ഡാൽറിംപിളുമായി സംഭാഷണം നടത്തും. ഇന്തോനേഷ്യയിലെ രാമായണത്തിന്റെ രചയിതാക്കളാണ് വിനോദ് ഖന്നയും മാലിനി ശരണും. സാഹിത്യം, പ്രകടന കലകൾ, തത്ത്വചിന്ത, ഊർജ്ജസ്വലമായ പ്രാദേശിക പാരമ്പര്യങ്ങൾ എന്നിവയുൾപ്പെടെ ഇന്തോനേഷ്യയിലെ രാമായണ പാരമ്പര്യങ്ങൾ സ്പർശിച്ച എല്ലാ മേഖലകളെക്കുറിച്ചും ഇവർ ചർച്ച ചെയ്യും.

അതേസമയം, അനിമൽ ലിസ ടാഡിയോ എന്ന ആദ്യ നോവലിന്റെ രചയിതാവ് സുപ്രിയ ദ്രാവിഡുമായി സംഭാഷണം നടത്തും. പുരുഷമേധാവിത്വമുള്ള സമൂഹത്തിലെ സ്ത്രീ കേന്ദ്രത്തെ കുറിച്ചാണ് സംസാരിക്കുക. എന്നാൽ, ഫെസ്റ്റിവലിന്റെ മൂന്നാം ദിവസമായ ഇന്ന് ചൈൽഡ് സൈക്യാട്രിസ്റ്റും ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രി മുൻ സീനിയർ പ്രൊഫസറുമായ ശേഖർ ശേഷാദ്രി അവതരിപ്പിച്ച പാനൽ ചർച്ച ഉണ്ടായിരുന്നു. ആദിത്യ ബിർള എജ്യുക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപകയുമായ നീർജ ബിർള, കോളമിസ്റ്റും വർക്കിംഗ് ഔട്ട് ഓഫ് ദി ബോക്‌സിന്റെ രചയിതാവ്, തെറാപ്പിസ്റ്റും എഴുത്തുകാരിയുമായ അപർണ പിരമൽ രാജെ ചിൽഡ്രൻ ഫസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ആൻഡ് അഡോളസന്റ് മെന്റൽ ഹെൽത്തിന്റെ സഹ സ്ഥാപകയുമായ ഷെൽജ സെന്നു എന്നിവരും ചർച്ച നടത്തി.

അതേസമയം, കൊവിഡ് കാലത്തെ കുറിച്ചായിരുന്നു ചർച്ച നടന്നിരുന്നു. പകർച്ച വ്യാധിക്ക് ശേഷം വിദ്യാർത്ഥികൾ വിവിധ സാഹചര്യത്തിലൂടെ കടന്ന് പോയെന്ന് ശേഷാദ്രി പറഞ്ഞു. ഈ കൊവിഡ് കാലത്തെ പ്രതിരോധവും വീണ്ടെടുക്കലും പ്രതീക്ഷയും എല്ലാം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങളാണ്. ഇത് പറയാൻ വിദ്യാർത്ഥികൾക്ക് അവസരം വേണം. ഇവ സ്കൂളുകളിലൂടെ പറയാൻ കഴിയണം. ഇത് വിദ്യാർത്ഥികളുടെ വ്യക്തിത്വം വിപുലമാക്കാൻ സാധിക്കും. മഹാമാരി കുറഞ്ഞതോടെ സ്‌കൂളുകൾ വീണ്ടും തുറന്നിരുന്നു. ഇക്കാര്യം ചർച്ച ചെയ്യുന്ന വേളയിൽ ശേഷാദ്രി പറഞ്ഞു.

എന്നാൽ, ഫെസ്റ്റിവലിന്റെ മറ്റൊരു സെഷനിൽ, 'ദി ഫസ്റ്റ് ഗോസ്റ്റ്സ്' എന്ന പുസ്തത്തെ കുറിച്ച് ചർച്ച ചെയ്തു. ബ്രിട്ടീഷ് ഫിലോളജിസ്റ്റ് ഇർവിംഗ് ഫിങ്കൽ, ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ നയൻജോത് ലാഹിരി എന്നിവർ ചർച്ച ചെയ്തു. ഒരു പുരാതന പ്രേത വേട്ടയിൽ ഏർപ്പെട്ടിരിക്കുന്ന രചയിതാവ്, പ്രേത കഥകളെക്കുറിച്ച് അറിയാൻ സുമേറിയക്കാരുടെയും ബാബിലോണിയക്കാരുടെയും അസീറിയക്കാരുടെയും രഹസ്യങ്ങൾഅറിയാൻ ശ്രമിക്കുന്നതായി പുസ്തകത്തിൽ പറയുന്നു. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും ആകർഷമായ പുസ്തകമാണ് ഇതെന്ന് ലാഹിരി വ്യക്തമാക്കി.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വെബ്സൈറ്റ് സന്ദർശിക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+