വന്ദേഭാരത് സ്ലീപ്പർ ആലപ്പുഴ വഴി വരുമോ? ഗുണം 3 ജില്ലക്കാർക്ക്..വിദ്യാർത്ഥികൾക്കും ആശ്വാസമാകും
നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കേരളത്തിൽ വന്ദേഭാരത് സ്ലീപ്പർ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബംഗാളിനും അസമിനും ഇടയിലാണ് പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ നീക്കം. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുള്ള കേരളത്തിൽ വൈകാതെ തന്നെ പുതിയ ട്രെയിൻ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
രണ്ട് സ്ലീപ്പറുകൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം-ബെംഗളൂരു , തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-മാംഗളൂരു റൂട്ടുകളിലാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ ഏത് റൂട്ടാണെങ്കിലും അത് ആലപ്പുഴ വഴിയാക്കണമെന്ന ആവശ്യമാണ് കെസി വേണുഗോപാൽ എംപി ഉയർത്തുന്നത്. കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു ട്രെയിൻ മാത്രമാണ് ആലപ്പുഴ വഴി പോകുന്നത്.

തീരദേശ പാതയായ ആലപ്പുഴ വഴി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക് അനുവദിക്കുന്നതിലൂടെ കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങിയ മൂന്ന് ജില്ലകളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കെഎസി വേണുഗോപാൽ റെയിൽവെ മന്ത്രിക്ക് കത്തയച്ചു. തിരക്ക് കുറയ്ക്കുന്നതിനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വലിയ ഡിമാൻ്റാണ്. ഇതുവഴി സർവ്വീസ് നടത്തുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. വിദ്യാർഥികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന പാത കൂടിയാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന പാത ആയിരുന്നിട്ടും ആവശ്യത്തിന് സര്‍വീസുകള്‍ ലഭിക്കാത്തത് യാത്രക്ലേശത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
ആർഎസിയോ വെയ്റ്റിംഗ് ലിസ്റ്റോ ഇല്ലാത്ത വന്ദേഭാരത് സ്ലീപ്പർ
ഹൗറ-കാമാഖ്യ (ഗുവാഹത്തി) റൂട്ടിൽ (958-1,000 കി.മീ) ആണ് ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവ്വീസ് നടത്തുക. ഈ റൂട്ടിലെ യാത്രാസമയം 3 മണിക്കൂറോളം കുറയ്ക്കും. ജനുവരി 17-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനിൽ 11 എസി 3-ടയർ, 4 എസി 2-ടയർ, 1 എസി ഫസ്റ്റ് ക്ലാസ് കോച്ചുകളുണ്ട്. 823 യാത്രക്കാർക്ക് യാത്ര ചെയ്യാം.
കുഷ്യൻ ചെയ്ത ബർത്തുകൾ, എർഗണോമിക് ഡിസൈനുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, മടക്കാവുന്ന മേശകൾ, സംയോജിത ഓഡിയോ-വിഷ്വൽ വിവര സംവിധാനങ്ങൾ, മോഡുലാർ പാന്ററി യൂണിറ്റുകൾ, പ്രാദേശിക വിഭവങ്ങളുള്ള ഓൺബോർഡ് കാറ്ററിംഗ് സേവനം തുടങ്ങിയ സൌകര്യങ്ങളെല്ലാം ട്രെയിനിലുണ്ട്.
സിസിടിവി നിരീക്ഷണം, കവച്ച് കൂട്ടിയിടി വിരുദ്ധ സാങ്കേതികവിദ്യ, അടിയന്തര ടോക്ക്-ബാക്ക് സംവിധാനങ്ങൾ എന്നിവ യാത്ര സുരക്ഷ ഉറപ്പാക്കുന്നു. ഫസ്റ്റ് എസിയിൽ ചൂടുവെള്ളമുള്ള, വിമാനങ്ങളിലേതിന് സമാനമായ ബയോ-വാക്വം ടോയ്‌ലറ്റുകൾ, ഭിന്നശേഷി-ശിശുപരിപാലന സൗകര്യങ്ങൾ എന്നിവയുമുണ്ട്.
"സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രം" എന്ന കർശന നയമാണ് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ പ്രധാന ആകർഷണം. RAC-യോ (റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ), വെയിറ്റിംഗ് ലിസ്റ്റോ, ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകളോ അനുവദനീയമല്ല. ഇത് എല്ലാ യാത്രക്കാർക്കും ബർത്തുകൾ ഉറപ്പാക്കുന്നു. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും മറ്റ് സ്ത്രീകൾക്കും താഴത്തെ ബർത്തുകളിൽ മുൻഗണന ലഭിക്കും. എത്ര ചെറിയ യാത്രയാണെങ്കിലും, കുറഞ്ഞത് 400 കിലോമീറ്ററിനുള്ള ചാർജ് ഈടാക്കും. ടിക്കറ്റ് നിരക്കുകൾ സമാന റൂട്ടുകളിലെ രാജധാനിയെക്കാൾ ഉയർന്നതും ദൂരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് എസി 3-ടയറിന് കുറഞ്ഞത് 960, എസി 2-ടയറിന് 1,240, എസി ഫസ്റ്റ് ക്ലാസിന് 1,520 എന്നിങ്ങനെയാണ് നിരക്കുകൾ പ്രതീക്ഷിക്കുന്നത്. ഹൗറ-ഗുവാഹത്തി റൂട്ടിൽ എസി 3-ടയറിന് ഏകദേശം 2,299-2,400, എസി 2-ടയറിന് 2,970-3,100, എസി ഫസ്റ്റ് ക്ലാസിന് 3,640-3,800 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. 3,500 കിലോമീറ്റർ വരെയുള്ള ദീർഘയാത്രകൾക്ക് 8,400 (3AC), 10,850 (2AC), 13,300 (1AC) എന്നിങ്ങനെയാണ് നിരക്കുകൾ.
2026 അവസാനത്തോടെ 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവെ പദ്ധതിയിടുന്നത്. വേഗതയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ച് ആഡംബരപൂർണവും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകുകയാണ് വന്ദേഭാരത് സ്ലീപ്പറിലൂടെ റെയിൽവെ ലക്ഷ്യം വെയ്ക്കുന്നത്. വിമാനങ്ങളോ പരമ്പരാഗത ട്രെയിനുകളോ ഒഴിവാക്കി പ്രീമിയം റെയിൽ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് ഉചിതമായ തിരഞ്ഞെടുപ്പായിരിക്കും.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications