ബാങ്കിൽ നിന്ന് ഒറ്റയടിക്ക് 6.5 കോടി പിൻവലിച്ചു; മുഴുവൻ പണവും കൈ കൊണ്ട് എണ്ണണം എന്ന് കോടീശ്വരൻ!
ഒരു കോടീശ്വരൻ ബാങ്ക് ജീവനക്കാർക്ക് കൊടുത്ത മുട്ടൻപണിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ പോയതായിരുന്നു ഈ കോടീശ്വരൻ. എന്നാൽ ബാങ്ക് ജീവനക്കാരുമായുള്ള ചെറിയ തർക്കം സംഭവം ആകെ മാറ്റിമറിച്ചു. ഇൻസൈഡറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ബാങ്ക് ഓഫ് ഷാങ്ഹായുടെ ഒരു ശാഖയിൽ (കോവിഡ്-19-ന്റെ സമയത്ത്) ആണ് സംഭവം.
സെക്യൂരിറ്റി സ്റ്റാഫുമായി ഇദ്ദേഹം വഴക്കിട്ടു. ഇതിന് പിന്നാലെയാണ് കോടിക്കണക്കിന് രൂപ കൈ കൊണ്ട് എണ്ണാൻ ഇദ്ദേഹം ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടത്. ഈ വാർത്ത ചൈനീസ് മാധ്യമങ്ങൾ വ്യാപകമായി കവർ ചെയ്യുകയും വെയ്‌ബോയിലും രാജ്യത്തെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രെൻഡിംഗ് വിഷയമായി മാറുകയും ചെയ്തിരുന്നു.

PC: X
"ഏറ്റവും മോശം ഉപഭോക്തൃ സേവനം" ലഭിച്ചതിന് ശേഷം ബാങ്ക് ഓഫ് ഷാങ്ഹായ് ശാഖയിൽ നിന്ന് ഏകദേശം അഞ്ച് ദശലക്ഷം റെൻമിൻബി (2021 എക്‌സ്‌ചേഞ്ച് നിരക്കിൽ $783,000) പിൻവലിച്ചതായി 'സൺവെയർ' എന്ന ഉപയോക്തൃനാമത്തിൽ അറിയപ്പെടുന്ന ഇയാൾ വെയ്‌ബോയിൽ എഴുതി. സുരക്ഷാ ജീവനക്കാരുടെ മോശം മനോഭാവത്തെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടു.
ഒരു ദിവസത്തിനുള്ളിൽ തനിക്ക് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക പുറത്തെടുത്തതായും ബാക്കിയുള്ള "ദശലക്ഷക്കണക്കിന്" മറ്റ് ബാങ്കുകളിലേക്ക് നിക്ഷേപിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും 'സൺവെയർ' പറഞ്ഞു.
കൈകൊണ്ട് പണം എണ്ണാൻ ബാങ്ക് ജീവനക്കാർക്ക് രണ്ട് മണിക്കൂറിലധികം സമയമെടുത്തതായി കോടീശ്വരൻ പറഞ്ഞു. ബാങ്ക് ജീവനക്കാർ വലിയ പണക്കെട്ടുകൾ എണ്ണുന്നതും കറൻസി നിറച്ച സ്യൂട്ട്കേസുകളുമായി പുറത്തേക്ക് നടക്കുന്നതും കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
അതേസമയം, കോടീശ്വരൻ കോവിഡ് -19 പ്രോട്ടോക്കോൾ പാലിക്കാത്തത് കാരണമാണ് അഭിപ്രായവ്യത്യാസമുണ്ടായതെന്ന് ബാങ്ക് പറഞ്ഞു. ബാങ്ക് ഓഫ് ഷാങ്ഹായ് ചൈനീസ് മാധ്യമമായ ദി പേപ്പറിന് നൽകിയ പ്രസ്താവനയിൽ, ബ്രാഞ്ചിൽ പ്രവേശിക്കുമ്പോൾ ഇയാൾ മാസ്ക് ധരിച്ചിരുന്നില്ല. അന്നത്തെ പ്രോട്ടോക്കോൾ അനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥർ ധരിക്കാൻ ആവശ്യപ്പെട്ടു, സംഭവം വലിയ തർക്കത്തിലേക്ക് എത്തുകയും ചെയ്തു.
ബാങ്കിന്റെ പ്രസ്താവനയ്ക്ക് ശേഷം സംഭവത്തിൽ, 'സൺവെയർ' വ്യക്തത വരുത്തി, മാസ്ക് കൊണ്ടുവരാൻ മറന്നുവെന്നും ഒരു സ്പെയർ മാസ്ക് ചോദിച്ചുവെന്നും. മാസ്ക് ധരിക്കാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നും കോവിഡ് -19 നിയമങ്ങൾ പാലിച്ചുവെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.












Click it and Unblock the Notifications