Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ സ്വദേശിവല്ക്കരണം കൂട്ടുന്നു

ജിദ്ദ: സൗദിയില്‍ 25 പ്രധാന വ്യാപാരമേഖലകളിലേക്ക് കൂടി സ്വദേശിവല്ക്കരണം വ്യാപിപ്പിയ്ക്കുന്നു. തൊഴില്‍-സാമൂഹികമന്ത്രാലയം പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശഇന്ത്യക്കാര്‍ക്ക് ഇത്മൂലം തൊഴില്‍ നഷ്ടപ്പെടും.

തുണിക്കടകള്‍, റെഡിമെയ്ഡ് വസ്ത്രശാലകള്‍, കളിപ്പാട്ടക്കടകള്‍, പര്‍ദ്ദവില്പന ശാലകള്‍, തുന്നല്‍സാമഗ്രികള്‍ വില്ക്കുന്ന കടകള്‍, പെര്‍ഫ്യൂം-ഊദ്- സുഗന്ധദ്രവ്യങ്ങള്‍ വില്ക്കുന്ന കടകള്‍, പൂക്കടകള്‍, സമ്മാന വസ്തുക്കളുടെ വില്പന ശാലകള്‍, ഫര്‍ണിച്ചര്‍, ഷൂ, വാച്ച്, പുസ്തകവില്പനശാലകള്‍, ഷോപ്പിംഗ് കോംപ്ലക്സിലെ സ്റാളുകള്‍, ശീതീകരിച്ച കോഴിയിറച്ചി വില്ക്കുന്ന കടകള്‍, സ്കൂള്‍ കാന്റീനുകള്‍, വാടക സ്റോറുകള്‍, കാര്‍ അലങ്കാര വസ്തുക്കള്‍-സ്പെയര്‍പാട്സുകള്‍ വില്ക്കുന്ന കടകള്‍, പെയിന്റ്-കെട്ടിടനിര്‍മ്മാണ-പ്ലംബിംഗ് ഉപകരണങ്ങള്‍ വില്ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി വിദേശികളായ വില്പനക്കാരെ ഒഴിവാക്കും.

2004 ഫിബ്രവരി മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലകളില്‍ സ്വദേശിവല്ക്കരണം പൂര്‍ത്തിയാക്കും. മൂന്ന് ഘട്ടങ്ങളായി സ്വദേശിവല്ക്കരണം നടപ്പാക്കുമെന്ന് മന്ത്രി ഡോ. അലി അല്‍നംല അറിയിച്ചു. ആദ്യ വര്‍ഷം ഈ മേഖലകളില്‍ ഒരു സൗദിക്കാരനെയെങ്കിലും നിയമിക്കണം. രണ്ടാം വര്‍ഷം 50 ശതമാനം പേര്‍ സൗദിക്കാരായിരിക്കണം. മൂന്നാം വര്‍ഷം 70 ശതമാനത്തോളം സൗദിക്കാരായിരിക്കണം ജോലിക്കാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+