കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പിറവത്ത് പ്രതിഷേധം. പിറവം മണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ രാമമംഗലം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിച്ചത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
Advertisement
യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി: പിറവത്ത് പ്രതിഷേധം
കിഴുമുറിയിലെ യുഡിഎഫ് ബൂത്ത് ഏജന്റ് സാജനെ മർച്ചിച്ചെന്നാണ് പരാതി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നും പരാതിയുണ്ട്. ഇതോടെ മർദനമേറ്റ സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎമ്മിന്റെ വാർഡായിരുന്ന കിഴുമുറി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതിലുള്ള പകയാണ് ബൂത്ത് ഏജന്റിനെ മർദ്ദിച്ചതിന് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചു.
വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.