'വരാനിരിക്കുന്ന കാലത്ത് എഐ നിർമ്മാണത്തിൽ ഇന്ത്യ മുഖ്യ സ്ഥാനം തന്നെ വഹിക്കും'; സാം ആൾട്ട്മാൻ
ന്യൂഡൽഹി: ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങവെ, ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഇന്ത്യയുടെ ഭാവി സാധ്യതകളെക്കുറിച്ച് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ തുറന്ന് സംസാരിച്ചിരിക്കുകയാണ്. അടുത്ത തലമുറ എഐ നിർമ്മാണത്തിൽ ഇന്ത്യക്ക് മുഖ്യ സ്ഥാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം വരുന്നത്.
എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ്, സാം ആൾട്ട്മാൻ ഇന്ത്യയുടെ എഐ നിർമ്മാണ ശേഷിയെക്കുറിച്ച് വിപരീതാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ചെറിയ, സ്വതന്ത്ര ടീമുകൾക്ക് വലിയ, മത്സരാധിഷ്ഠിതമായ എഐ മോഡലുകൾ നിർമ്മിക്കാൻ കഴിയുമോ എന്ന ചോദ്യത്തോട് 2023ൽ അദ്ദേഹം പ്രതികരിച്ചത് അത് തികച്ചും നിരാശപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നായിരുന്നു. അത് അന്ന് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഇന്ത്യയുടെ വൻ വിപണി, കഴിവുള്ള മനുഷ്യശേഷി, കുറഞ്ഞ ഉൽപ്പാദനച്ചെലവ് എന്നിവയൊന്നും പരിഗണിക്കാതെയാണ് ഈ അഭിപ്രായമെന്ന് സ്‌റ്റാർട്ടപ്പ് സ്ഥാപകരും ഉപയോക്താക്കളും അന്ന് വിമർശിച്ചിരുന്നു. എന്നാൽ നിലവിലെ പ്രസ്‌താവനയിൽ, ആഗോള എഐ ടൂളുകളുടെ ഉപയോക്താവ് മാത്രമല്ല, പ്രധാന മോഡലുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളെ ആൾട്ട്മാൻ അംഗീകരിക്കുകയാണ്.
ഇന്ത്യ ഇക്കാര്യത്തിൽ കടുത്ത ആത്മവിശ്വാസത്തിൽ മുന്നേറുന്ന വേളയിലാണ് ആൾട്ട്മാന്റെ ഈ പ്രസ്‌താവന. രാജ്യത്തെ ക്ലാസ് മുറികൾ, സ്‌റ്റർട്ടപ്പുകൾ, എൻജിഒകൾ, ചെറുകിട ബിസിനസ്സുകളിലും വരെ എഐ ടൂളുകൾ അതിവേഗം വ്യാപിക്കുന്നു. ഓപ്പൺഎഐയെ സംബന്ധിച്ചിടത്തോളം, ഇന്ത്യ ഇപ്പോൾ ഒരു പരീക്ഷണ വിപണിയിൽ നിന്ന് പ്രധാന ഉപയോക്തൃ അടിത്തറകളിലൊന്നായി മാറിയിട്ടുണ്ടെന്നതാണ് വാസ്‌തവം..
ഉപയോക്താക്കളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് പിന്നിൽ ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യയെന്ന് സാം ആൾട്ട്മാൻ വ്യക്തമാക്കി. രാജ്യത്തെ 10 കോടിയോളം ആളുകളാണ് ഓരോ ആഴ്‌ചയും ഓപ്പൺഎഐയുടെ ടൂളുകൾ ഉപയോഗിക്കുന്നത്. ചാറ്റ്ജിപിടിയുടെ ആഗോള ഉപയോക്താക്കളിൽ വലിയ വിഭാഗം വിദ്യാർത്ഥികളാണ്. കമ്പനിയുടെ സൗജന്യ ഗവേഷണ, സഹകരണ ടൂളായ 'പ്രിസം' ഉപയോഗിക്കുന്ന മുൻനിര രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്.
'ഇന്ത്യയിൽ, ഇന്ത്യയോടൊപ്പം, ഇന്ത്യക്കുവേണ്ടി എഐ കെട്ടിപ്പടുക്കാൻ ഓപ്പൺഎഐ പ്രതിജ്ഞാബദ്ധമാണ്' എന്ന് ആൾട്ട്മാൻ കുറിച്ചു. വരുമാനം, വിദ്യാഭ്യാസം, സാങ്കേതിക പശ്ചാത്തലം എന്നിവയെ ആശ്രയിച്ച് എഐ ടൂളുകളിലേക്കുള്ള പ്രവേശനം തടസപ്പെടാതിരിക്കാൻ കമ്പനി പല ടൂളുകളും സൗജന്യമായി നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പൺഎഐയുടെ ഈ നീക്കങ്ങൾ ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ നാല് ഇന്ത്യൻ നഗരങ്ങളിലായി 200-ലധികം എൻജിഒ സ്ഥാപനങ്ങളിലെ പ്രമുഖർക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഓപ്പൺഎഐ പരിശീലനം നൽകി. ഇത് രാജ്യത്ത് ആഴത്തിലുള്ള സഹകരണത്തിന് സഹായകമായെന്നും ആൾട്ട്മാൻ പറയുന്നു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications