'നട്ടെല്ല് വളയ്ക്കാതെ അഭിപ്രായം പറയാൻ ഇവിടെ ഒരുത്തനുമില്ല, അവാർഡുകൾ ചടങ്ങ് പോലെയായി'; ബാലചന്ദ്രമേനോൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെറും ചടങ്ങുകൾ പോലെയായെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത് കൊണ്ട് കാര്യമില്ലെന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ട് ഈ നാട്ടുകാരനേ അല്ല എന്ന നിലയിൽ ജീവിക്കുകയാണെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'അവാർഡിനെ കുറിച്ചൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇതിനെ കുറിച്ചൊക്കെ സംസാരിക്കാൻ പോയാൽ നമ്മളാവും മോശക്കാർ. ശരിക്കും പറഞ്ഞാൽ അതിനെ കുറിച്ച് പറയാൻ ആ കാര്യം എന്നെ ഒട്ടും എക്സൈറ്റ് ചെയ്യുന്നില്ല എന്നതാണ് സത്യം. പതിവ് രീതിയിൽ ഒരു ചടങ്ങ് പോലെ അത് സംഭവിച്ചു. മികച്ച ചിത്രമായത് കാതൽ ആണ്, എനിക്കറിയില്ല എങ്ങനെയാണ് സംഭവിക്കുന്നതെന്ന്' ബാലചന്ദ്രമേനോൻ പറഞ്ഞു.

'ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്‌നം നട്ടെല്ല് വളയ്ക്കാതെ അഭിപ്രായം പറയാൻ ഒരുത്തനും ഇവിടെ അറിയില്ല എന്നതാണ്. എല്ലാം ഏറാംമൂളികളാണ്. എന്തിലെങ്കിലും അഭിപ്രായം പറയുന്നെങ്കിൽ അതിൽ എന്തെങ്കിലും കണ്ട് കാണും. തമ്പുരാനും ചോതി, അടിയനും ചോതി എന്നും പറഞ്ഞ് കൊറേയെണ്ണം ഇറങ്ങിയിരിക്കുകയാണ് താടിയും വളർത്തി' അദ്ദേഹം പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തനിക്ക് ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വിഷയത്തിൽ താൻ ബോധവാനല്ല. പോലീസ് സ്‌റ്റേഷനിലേക്ക് കയറുന്നത് പോലെയാണ് അതിൽ അഭിപ്രായം പറയുന്നത്. വലതുകാൽ വച്ച് കയറിയാലും, ഇടതുകാൽ വച്ച് കയറിയാലും അടിയുറപ്പാണ്; അദ്ദേഹം സരസമായ തന്റെ ശൈലിയിലൂടെ മറുപടി നൽകി.
'അഭിപ്രായം പറഞ്ഞാൽ നമ്മൾ നാറും. ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തെല്ലാം വരാറില്ല ഞാൻ. സിനിമ ഉപേക്ഷിച്ചു എന്ന് പലരും പറയും, അതാണ് അവർക്ക് വേണ്ടതും. ചില ആൾക്കാരുടെ ആവശ്യമാണത്. ചിലർക്കൊക്കെ ഉറങ്ങാനുള്ള മരുന്ന് അതാണ്.' താൻ സിനിമ പൂർണമായും ഉപേക്ഷിച്ചു എന്ന പ്രചാരണങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
'പെട്ടെന്നൊരു സിനിമ ചെയ്‌ത് തെളിയിക്കേണ്ട ആവശ്യം എനിക്കില്ല, ജനങ്ങൾക്ക് എന്നെ നന്നായറിയാം. ഒരു സിനിമ ചെയ്‌താൽ അതവർ ഏറ്റെടുക്കും എന്ന് വിശ്വാസമുണ്ട്. പിന്നെ കിട മത്സരത്തോടും തള്ളിനോടും ഒന്നും താൽപര്യമില്ല. അതുകൊണ്ട് തന്നെ മനസിന് ഇണങ്ങിയ ഒരു സബ്‌ജക്‌ട് വന്നാൽ അത് അപ്പോൾ ചെയ്യും' ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications