Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാരൻ എനിക്ക് വലിയ ഉപകാരം ചെയ്തയാൾ, ജഗതിയുടെ പരിഹാസം,ജനം ഇളകി കൂകി വിളിച്ചു;ആലപ്പി അഷറഫ് പറയുന്നു

സംവിധായകനും നടനുമായ ലാൽ കഴിഞ്ഞ ദിവസം നടൻ ജഗതി ശ്രീകുമാറിനെതിരെ ഉയർത്തിയ വിമർശനം വലിയ ചർച്ചയായിരുന്നു. സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ലാൽ പറഞ്ഞത്. ഇപ്പോഴിതാ ലാലിന്റെ ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച് വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം

'സഹതാരങ്ങളുടെ പരാജയം ആഗ്രഹിക്കുന്ന ആൾ അല്ല ജഗതി. ആയിരത്തിലധികം പടങ്ങളിൽ അഭിനയിച്ച ജഗതിയോട് ഒരു നടനും സംവിധായകനും പറയാത്ത കാര്യമാണ് അസുഖബാധിതനായി ഇരിക്കുന്ന ജഗതിയുടെ നേർക്ക് ലാൽ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോഴുള്ള നടൻമാർക്ക് ഇട്ടുള്ള കൊട്ടാകാനും സാധ്യത ഉണ്ട്.

jagathy2-

ആരുടെ മുന്നിലും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ ആർജവമുള്ള നടനായിരുന്നു ജഗതി. അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി കാര്യങ്ങൾ മറയില്ലാതെ പറയുന്നത് കാരണം എനിക്ക് ശത്രുക്കൾ കൂടുതലാണെന്ന്. ജഗതിയുടെ ഇത്തരം സ്വഭാവത്തെ കുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ വരുന്ന ഒരു കാര്യമുണ്ട്.

മലയാളത്തിൽ ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകൾ എന്ന സിനിമയുടെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉ​​​ദ്ഘാടനത്തിനോടനുബന്ധിച്ച പ്രോ​ഗ്രാമിനിടയിൽ മിമിക്രി അവതരിപ്പിക്കുവാനായി ഞാനും അവിടെ എത്തിയിരുന്നു. വേദിയിൽ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജ​ഗതിയും മറ്റ് വിശിഷ്ടാ തിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാ​ഗരവും.

ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള സുകുമാരന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു,
ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ​ഗുണകരമായ കാര്യങ്ങൾ നാം ചെയ്യണം എന്നൊക്കെ സുകുമാരൻ പ്രസം​ഗിച്ചു. അടുത്ത ഊഴം ജ​ഗതി ശ്രീകുമാറിന്റേതായിരുന്നു.

ജഗതി പറഞ്ഞു സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം എനിക്ക് വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് . അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും അവിടെ ഉയർന്നു.

സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജ​ഗതി യാതൊരു കൂസലും ഇല്ലാതെ പ്രസം​ഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ പിറ്റേദിവസം അതേക്കുറിച്ച് എന്നോട് പറഞ്ഞത് എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയിൽ നിന്നും ഉടലെടുത്ത വാക്കുകളായിരുന്നു അതെന്ന്. എന്നാൽ പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയിൽ വെച്ച് ജ​ഗതിക്ക് കയ്പ്പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

ജ​ഗതിയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ പൊന്നാട അണിയിക്കുന്ന ഒര സദസായിരുന്നു അത്. ഇതിനിടെ വിഎസിനോട് ആരോ പറഞ്ഞു കൊടുത്തു ജ​ഗതി സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന്. ‌വിഎസ് ജ​ഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം ജഗതിക്ക് വലിയൊരു അവമതിപ്പുണ്ടാക്കി പത്രങ്ങളിലെല്ലാം വാർത്തയുമായി. പിറ്റേദിവസം രാവിലെ ആലപ്പുഴയിൽ ഉണ്ടായിരുന്ന എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോൺ വന്നു. ജഗതി ശ്രീകുമാർ എവിടെ ഉണ്ട്, അദ്ദേഹത്തിന്റെ ഫോൺ നമ്പർ നൽകുമോ ,അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ച സംഭവമാണ് ഇന്നലെ ഉണ്ടായത്, എനിക്ക് അദ്ദേഹത്തോട് എനിക്ക് സംസാരിക്കണമെന്ന്.

ഞാൻ ജ​ഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജറെ വിളിച്ച് ജഗതിയോട് ഈ വിവരം പറഞ്ഞു, അതേഫോണിൽ തന്നെ വിഎസിന്റെ മകൻ വിളിച്ച് ജഗതിയോട് സംസാരിച്ചു, അദ്ദേഹത്തെ ആശ്വസിപ്പിച്ചു', അഷ്റഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+