'തടി വെക്കാനുള്ള 'മരുന്ന്' തന്നു; ബോധം വന്നത് മൂന്ന് ദിവസം കഴിഞ്ഞ്, പിന്നീട് നടന്നത്'; ഇന്ദ്രൻസ്
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഇന്ദ്രൻസ്. ഒരുകാലത്ത് സ്ഥിരം കോമഡി കഥാപാത്രങ്ങൾ മാത്രമായിരുന്നു ഇന്ദ്രൻസ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് വളരെ സീരിയസ് കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന ഇന്ദ്രൻസിനെയാണ് പ്രേക്ഷകർ പിന്നീട് കണ്ടത്. വില്ലൻ രംഗങ്ങളിൽ പോലും അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഉടൽ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രമൊക്ക മലയാളി ആരാധകർ ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ദ്രൻസ് കോമഡികൾ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും തരംഗമാണ്. ഇനിയും ഇന്ദ്രൻസ് ഫുൾടൈം കോമഡിയിലേക്ക് മാറുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം. തന്റെ പുതിയ സിനിമയായ 'കുണ്ഡല പുരാണ'ത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങളും താരം പങ്കിട്ടു. താരത്തിന്റെ വാക്കുകളിലേക്ക്

'ഫുൾ കോമഡിയായിട്ടൊരു കഥാപാത്രത്തിന് ഞാൻ തയ്യാർ തന്നെയാണ്. എന്നാൽ അതിന് തയ്യാറായിട്ട് ഒരു സംവിധായകൻ വരണമല്ലോ. ഇനി അത്തരത്തിലുള്ള കഥാപാത്രങ്ങളെ മൊത്തത്തിൽ പ്രതീക്ഷിക്കാനും സാധിക്കില്ല. ആ സമയം അങ്ങ് പോയി. ആ ഒരു രീതിയല്ലല്ലോ ഇപ്പോൾ. പഴയ ഇത്തരം കോമഡി സിനിമകൾ ആസ്വദിക്കുന്നവരാണ് നമ്മുടെ പുതിയ തലമുറ സംവിധായകരിൽ പലരും. എന്നാൽ അവർ എടുക്കുന്ന സിനിമകൾ സീരിയസ് ആയിരിക്കും.
ജീവിതത്തിൽ ഞാൻ തീരെ അപ്റ്റേറ്റഡ് അല്ല. മുൻപോട്ട് അങ്ങനെ അന്വേഷിച്ച് നടക്കുന്ന ആളല്ല ഞാൻ. നിൽക്കുന്നിടത്ത് നിൽക്കും അത് ഭംഗിയായി ചെയ്യുകയെന്നതാണ്. അതുകൊണ്ട് അന്വേഷിച്ച് മുന്നോട്ട് പോകാറില്ല.. ഫോണുകളിലെ ഫീച്ചറുകളൊന്നും അറിയില്ല. ഹോം എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് ഞാൻ. പക്ഷെ സിനിമയിലെ ആ കഥാപാത്രം സംവിധായകൻ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ പിതാവിനെ കണ്ടിട്ടാണ്. തൻറെ പിതാവും ഇതേ രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീട്ടിലെ അനുഭവങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയത്.
വലിയ നടൻമാരുടെ കൂട്ടത്തിൽ ഇരിപ്പിടം കിട്ടുക, അവരുടെ പേരിനൊപ്പം നമ്മുടെ പേര് ചേർത്ത് പറയുക ഇതൊക്കെ വളരെ അധികം അഭിമാനം തോന്നുന്ന കാര്യമാണ്. നമ്മൾ അതുവരെയൊക്കെ എത്തിയോ എന്നൊക്കെ തോന്നും. പക്ഷെ ഒരു നിമിഷം മതി ഇതൊക്കെ മാറി മറിയാൻ. പഴയതൊന്നും മറക്കാൻ പറ്റാതിരിക്കുമ്പോൾ നമ്മുക്ക് ശരിക്കും അത്ഭുതം തോന്നും. ഇതൊക്കെ നിലനിർത്തുകയെന്നതാണ് പിന്നെത്തെ പണി', താരം പറഞ്ഞു.
വെള്ളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രസകരമായ ഓർമകൾ ജീവിതത്തിൽ ഉണ്ടോയെന്ന ചോദ്യത്തിന് വെള്ളമടിച്ച ഒരു അനുഭവവും താരം പങ്കിട്ടു. 'ജീവിതത്തിൽ വെള്ളമടിച്ച് ഉണരാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു കൂട്ടുകാരൻ തടിവെയ്ക്കുമെന്ന് പറഞ്ഞ് ഒഴിച്ചുതന്നതാണ്. അടിച്ചു, മൂന്നിന്റ അന്നാണ് കണ്ണുതുറന്നത്. 12വർഷം മുൻപാണ്. അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് പറഞ്ഞത്. ഉണർന്നപ്പോൾ അവനെ അന്വേഷിച്ച് ഞാൻ പോയിരുന്നു', ചിരിച്ചു കൊണ്ട് ഇന്ദ്രൻസ് പറഞ്ഞു.
ജീവിത്തിൽ മുൻപ് ചെയ്യാൻ പറ്റില്ലെന്ന് കരുതിയ എന്നാൽ പിന്നീട് ചെയ്ത് കാണിച്ച എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് കല്യാണം കഴിച്ചത് എന്നും ഇന്ദ്രൻസ് മറുപടി നൽകി. ചെറുപ്പത്തിലെ പറ്റാത്തൊരു കാര്യമായിരുന്നു. മുതിർന്നപ്പോൾ കല്ല്യാണം കഴിച്ചു. വളർച്ചയ്ക്ക് അനുസരിച്ച് പിന്നീട് പലതും ചെയ്ത് കാണിച്ചു', താരം പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications