'ആടുജീവിതത്തിന് വേണ്ടി എന്റെ പത്ത് വർഷത്തെ കാത്തിരിപ്പ്'; കാരണം വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര
മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുതരം ക്യാൻവാസിൽ ഒരുക്കിയ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ബെന്യാമിൻ രചിച്ച അതേ പേരിലുള്ള നോവൽ അഭ്രപാളിയിൽ എത്തുമ്പോൾ ഒട്ടും മിഴിവ് ചോരാതെ പകർത്താൻ ബ്ലെസിക്കും കൂട്ടർക്കും ആയെന്നാണ് പ്രേക്ഷക വിലയിരുത്തൽ.
ഏകദേശം 16 വർഷത്തെ കാത്തിപ്പിന് ശേഷമാണ് ഈ നോവൽ സിനിമയാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2008 മുതൽ ചിത്രത്തിന്റെ പിന്നാലെയാണ് സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി താനും കഴിഞ്ഞ പത്ത് വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു എന്നും അതിന് കാരണമുണ്ടെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ട്രാവലർ സന്തോഷ് ജോർജ് കുളങ്ങര.

ചിത്രത്തെ കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര മനസ് തുറക്കുകയുണ്ടായി. ഒരു തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് ഏകദേശം പത്ത് വർഷത്തോളമായി എന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയ്ക്ക് വേണ്ടിയാണു ഞാനും കാത്തിരുന്നതെന്ന് തോനുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആടുജീവിതം ഒരു ഹൃദയസ്‌പർശി ആയ അനുഭവമായിരുന്നു. മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നു കഴിഞ്ഞുവെന്ന് നിസംശയം പറയാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ പൊതുവെ കാര്യങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന ആളാണെന്നും, അതുകൊണ്ട് തന്നെ ഒരു സിനിമ കണ്ടാൽ അതിലെ കുറവുകളാണ് ആദ്യം കണ്ണിൽ പിടിക്കുകയെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നുണ്ട്. പക്ഷെ ബ്ലെസ്സിയുടെ ഈ സിനിമ വളരെ മനോഹരമായി ചെയ്‌തിരിക്കുന്നതിനെ അഭിനന്ദിക്കുന്നു. ഈ പത്ത് വർഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല എന്നെനിക്ക് ഉറപ്പുണ്ടെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
സന്തോഷ് ജോർജ് കുളങ്ങര മാത്രമല്ല സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരും ആടുജീവിതറെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ചിത്രം കണ്ടയുടൻ മണിരത്‌നം അയച്ച സന്ദേശം ബ്ലെസി തന്നെ പങ്കുവച്ചിരുന്നു. 'എങ്ങനെ ഇത് അവതരിപ്പിക്കാനായെന്ന് എനിക്കറിയില്ല. വളരെയധികം പരിശ്രമം ഇതിനായി നിങ്ങൾ നടത്തിയിരിക്കുന്നു. സ്ക്രീനിൽ അതെല്ലാം കാണാം. മരുഭൂമിയുടെ വിവിധ മുഖങ്ങൾ മനോഹരമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാർച്ച് 28നാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തിയത്. ബെന്യാമിൻ 2008ൽ രചിച്ച ക്ലാസിക് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഒരുക്കിയത് ബ്ലെസിയാണ്. നജീബ് എന്ന പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനാണ് വേഷമിട്ടത്. കൂടാതെ അമല പോൾ, ഗോകുൽ, റിക്ക് എബി, താലിബ്, ജീൻ ലൂയീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications