'കൊങ്കുനാട്ടിലെ' ഇടത് സാധ്യതകള്‍! തമിഴ്നാട് വിഭജിച്ചാല്‍ എന്ത് സംഭവിക്കും? ബിജെപി കരുതിയിരിക്കുമ്പോള്‍...
തമിഴ്നാടിനെ രണ്ടായി വിഭജിച്ച് ഒരു ഭാഗം കേന്ദ്ര ഭരണ പ്രദേശം ആക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഒരു തമിഴ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പിന്നീട് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി. അങ്ങനെ വിഭജനം വേണം എന്ന ആവശ്യവുമായി ബിജെപിയുടെ തമിഴ്നാട് ഘടകം പ്രസിഡന്റും രംഗത്ത് വന്നു.
കേരളത്തോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് 'കൊങ്കുനാട്' എന്ന പേരില്‍ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ അവിടെ എന്തൊക്കെ രാഷ്ട്രീയ സാധ്യതകളാണ് ഉള്ളത്? ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ എന്തൊക്കെ? പരിശോധിക്കാം...
'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

പത്ത് ജില്ലകള്‍
കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, സേലം, ഡിണ്ഡിഗല്, കാരൂര്‍, ഈറോഡ്, ധര്‍മപുരി, കൃഷ്ണഗിരി, നാമക്കല്‍ എന്നിങ്ങനെയുള്ള പത്ത് ജില്ലകള്‍ ആണ് 'കൊങ്കുനാട്' എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് വരുന്നത്. കേരളത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണിത്.

എഐഡിഎംകെ ശക്തികേന്ദ്രം
നിലവിലെ കൊങ്കുനാട് പ്രദേശങ്ങള്‍ എഐഎഡിഎംകെയുടെ ശക്തികേന്ദ്രമാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ തമിഴകം തൂത്തുവാരിയപ്പോഴും കൊങ്കുനാട്ടില്‍ എഐഎഡിഎംകെ പിടിച്ചുനിന്നു. എഐഎഡിഎംകെയുടെ കരുത്തില്‍ മാത്രം ബിജെപി രണ്ട് സീറ്റില്‍ വിജയിച്ചതും ഇവിടെ തന്നെ.

ഇടത് വിജയങ്ങള്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളില്‍ വീതമാണ് തമിഴ്നാട്ടില്‍ വിജയിച്ചത്. കൃഷ്ണഗിരി, നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ടൈ എന്നീ ജില്ലകളില്‍ നിന്നായിരുന്നു ഈ നാല് സീറ്റുകള്‍. ഇതില്‍ കൃഷ്ണഗിരി കൊങ്കുനാട്ടില്‍ പെടുന്ന മണ്ഡലം ആണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഡിഎംകെയ്ക്കൊപ്പം ചേര്‍ന്ന സിപിഎമ്മിനും സിപിഐയ്ക്കും തരക്കേടില്ലാത്ത നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. കോയമ്പത്തൂര്‍, മധുര, നാഗപട്ടണം, തിരുപ്പൂര്‍ ലോക്സഭ മണ്ഡലങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ വിജയിക്കുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഇടത് എംപിമാരെ ലോക്സഭയില്‍ എത്തിച്ചതും തമിഴ്നാട് ആയിരുന്നു.

ഇടത് സാന്നിധ്യം
എഐഎഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുണ്ടെങ്കിലും ഇടതുപക്ഷത്തിനും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഈ മേഖലയില്‍ ശക്തിയുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളില്‍ ഇടത് ട്രേഡ് യൂണിയനുകള്‍ ശക്തമാണ്. പലപ്പോഴും ഒറ്റയ്ക്ക് നിന്ന് വോട്ടായി മാറാന്‍ ഇവര്‍ക്ക് സാധിക്കാറില്ലെങ്കിലും, മുഖ്യധാര കക്ഷികളുടെ പിന്തുണ ലഭിച്ചപ്പോഴെല്ലാം അട്ടിമറികള്‍ സൃഷ്ടിക്കാന്‍ ആയിട്ടുണ്ട്.

പോരാട്ടത്തിന്റെ ചരിത്രം
ജാതി സമവാക്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും ശക്തിയും ഉള്ള മേഖലയാണ് കൊങ്കുനാട്. തമിഴകത്തെ ജാതി വേര്‍തിരിവുകള്‍ക്കെതിരെ ഏറ്റവും അധികം പോരാടിയിട്ടുള്ള ചരിത്രം ആണെങ്കില്‍ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതും ആണ്. കൊങ്കുനാട്ടില്‍ വലതുപക്ഷ ഐക്യം സൃഷ്ടിക്കപ്പെട്ടാല്‍, അതിനെ പ്രതിരോധിക്കാന്‍ ശക്തമായ ട്രേഡ് യൂണിയന് സാന്നിധ്യമുള്ള ഇടതുപക്ഷത്തിന് സാധിക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്.

ബിജെപിയുടെ പ്രതീക്ഷ
തമിഴ്നാടിന്റെ പൊതു സ്വത്വങ്ങളെ പൊളിച്ചടുക്കുക എന്ന തന്ത്രമാണ് കുറച്ച് കാലമായി ബിജെപി സ്വീകരിച്ചുവരുന്നത്. പെരിയോർക്കെതിരെയുള്ള നീക്കങ്ങൾ അതിന്റെ ഉദാഹരണമാണ്. കൊങ്കുനാട് കേന്ദ്രീകരിച്ച് അത്തരത്തിൽ തമിഴ് പരന്പരാഗത സ്വത്വങ്ങളെ മാറ്റിമറിച്ചാൽ തങ്ങൾക്ക് വേരുറപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ജാതിയും ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്.
കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications