ഖത്തറോ ബഹ്റിനോ? ഇന്ത്യക്കാർ ഏറ്റവും കുറവ് എവിടെ? പണം അയക്കലില്‍ കേമന്മാർ യുഎഇക്കാർ
ക്രൂഡ് ഓയില്‍ സാന്നിധ്യം കണ്ടെത്തിയത് ഗള്‍ഫ് രാജ്യങ്ങളുടെ മാത്രമല്ല, അറബിക്കടലിന് ഇപ്പുറം കിടക്കുന്ന കേരളമെന്ന കൊച്ചുനാടിന്റെ തലവര കൂടിയാണ് മാറ്റിയത്. ക്രൂഡ് ഓയില്‍ വലിയ രീതിയില്‍ വരുമാനം കൊണ്ടു വന്നപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചു. ഈ പ്രവർത്തനങ്ങള്‍ക്കായി വലിയ തൊഴില്‍ ശക്തി യു എ ഇക്കും സൗദി അറേബ്യക്കുമൊക്കെ ആവശ്യമായിരുന്നു. ആ വിടവ് നികത്തിയത്ത് പ്രധാനമായും കേരളത്തില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു.
കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം ശക്തിപ്പെട്ട നാളുകളായിരുന്നു 1980 കള്‍. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ സമാനമായ രീതിയിലുള്ള കുടിയേറ്റമുണ്ടായെങ്കിലും ജി സി സിയിലെ റ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ജി സി സിയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യ 90 ലക്ഷം കവിഞ്ഞുവെന്നാണ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പാർലമെന്റിൽ കഴിഞ്ഞ വർഷം പാർലമെന്റില്‍ അറിയിച്ചത്.

പ്രധാനമായും ഐടി, എഞ്ചിനീയറിംഗ്, ബാങ്കിംഗ്, ഫിൻടെക്, ആരോഗ്യ സംരക്ഷണം, ക്ലീനിംഗ്, വീട്ടുജോലി എന്നിവയുൾപ്പെടേയുള്ള മേഖലകലിലാണ് ഇന്ത്യക്കാർ പ്രധാനമായും ജോലി ചെയ്യുന്നത്. ജിസിസി രാജ്യങ്ങളിൽ, ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്നത് യു എ ഇയിലാണ്. ഔദ്യോഗിക കണക്ക് പ്രകാരം ആകെ 35.5 ലക്ഷം ഇന്ത്യക്കാരാണ് യു എ ഇയില്‍ ജോലി ചെയ്യുന്നു.
യു എ ഇ കഴിഞ്ഞാല്‍ 26 ലക്ഷം ഇന്ത്യക്കാരുമായി സൗദി അറേബ്യയാണ് തൊട്ടുപിന്നിലുള്ളത്. കുവൈറ്റ് 11 ലക്ഷത്തിലധികം ഇന്ത്യക്കാരുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 7.79 ലക്ഷം ഇന്ത്യക്കാരുമായി ഒമാൻ, 7.45 ലക്ഷം ഇന്ത്യക്കാരുമായി ഖത്തറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 3.23 ലക്ഷം ഇന്ത്യക്കാരുള്ള ബഹ്‌റൈനിലാണ് ഏറ്റവും കുറവ് ഇന്ത്യക്കാരുള്ളത്.
ഗൾഫിൽ താമസിക്കുന്ന അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യ തന്നെയാണ് മുന്നില്‍. ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എം എ യൂസഫ് അലിയാണ് ജി സി സിയിലെ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരന്‍. ലാന്‍ഡ്മാർക്ക് ഗ്രൂപ്പ് സി ഇ ഒ രേണുക ജഗ്തിയാനി, ജെംസ് ഗ്രൂപ്പ് സ്ഥാപകന്‍ സണ്ണി വർക്കി, ആർപി ഗ്രൂപ്പ് ചെയർമാന്‍ രവി പിള്ള, ഷംസീർ വയലില്‍, ജോയ് ആലുക്കാസ്, പി എന്‍ സി മേനോന്‍, റിസ്വന്‍ സജന്‍, ആസാദ് മൂപ്പന്‍ തുടങ്ങിയവരാണ് ഗള്‍ഫിലെ ശതകോടീശ്വരന്മാരായ മറ്റ് ഇന്ത്യക്കാർ.
അമേരിക്ക കഴിഞ്ഞാല്‍ യു എ ഇയിലെ പ്രവാസികളാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത്. 2024 സാമ്പത്തിക വർഷത്തില്‍ 22.8 ബില്യണ്‍ ഡോളർ തുക യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തി. ലോകമെമ്പാടുമുള്ള മൊത്തം ഇന്ത്യൻ കുടിയേറ്റ ജനസംഖ്യയുടെ പകുതിയോളം ജി സി സി രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ്. ഇത് യുഎഇയെ പണമടയ്ക്കലിന്റെ പ്രധാന ഉറവിടമാക്കി മാറ്റുന്നു.
യു എ ഇ കഴിഞ്ഞാല്‍ ജി സി സി മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം എത്തിയത് സൗദി അറേബ്യയില്‍ നിന്നാണ്. 8 ബില്യണ്‍ ഡോളർ 2024 ല്‍ സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ചു. ഇത് മൊത്തം വിദേശ നിക്ഷേപത്തിന്റെ 7% ആണ്. എണ്ണ സമ്പന്നമായ ഈ രാജ്യത്ത് പ്രത്യേകിച്ച് നിർമ്മാണം, ആരോഗ്യ സംരക്ഷണം, സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്.
ഇക്കാലയളവില്‍ കുവൈത്ത് പ്രവാസികളുടെ സംഭാവന 4.6 ബില്യണ്‍ ഡോളറാണ്. ഇത് മൊത്തം പണമയയ്ക്കലിന്റെ 3.9% ആണ്. പരമ്പരാഗതമായി ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിന്റെ പ്രധാന സ്രോതസ്സായ കുവൈത്തിന്റെ വിഹിതത്തില്‍ സമീപ വർഷങ്ങളില്‍ 6.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഖത്തർ പ്രാവാസികള്‍ 4.9 ബില്യണ്‍ ഡോളർ, ഒമാന്‍ പവാസികള്‍ 2.97 ബില്യണ്‍ ഡോളർ എന്നിങ്ങനെയായിരുന്നു നാട്ടിലേക്ക് അയച്ചത്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications