ബിഗ് ടിക്കറ്റിലൂടെ ഈ ആഴ്ച ഭാഗ്യം തേടിയെത്തിയത് മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാരെ, ഇനി ലക്ഷാധിപതികൾ
അബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യാക്കരെ തേടി ഭാഗ്യം എത്തി. 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനമാണ് ഇവർക്ക് ലഭിച്ചത്. സൗദയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ നായരാണ് ലക്ഷങ്ങൾ നേടിയ മലയാളി. ഹൈദരബാദ് സ്വദേശി നരേഷ് കുമാർ, നൂർ മുഹമ്മദ്, തദാവർത്തി അൻജനെയുലു എന്നിവരാണ് മറ്റ് മൂന്ന് പേർ.
സൗദി അറേബ്യയിൽ താമസിക്കുന്ന 39 കാരനായ പ്രമോദ് തന്റെ നാല് സഹപ്രവർത്തകർക്കൊപ്പം കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നുണ്ട്. "വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ ഇതിനെക്കുറിച്ച് സ്വപ്നം കണ്ടു, അത് സംഭവിച്ചു.

ഈ ടിക്കറ്റ് ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നു; എന്റെ ഭാഗ്യ നമ്പർ '5' ഉപയോഗിച്ചാണ് ഞാൻ അത് തിരഞ്ഞെടുത്തത്, പ്രമോദ് പറഞ്ഞു. 7 ഉം 4 ഉം വയസ്സുള്ള രണ്ട് പെൺമക്കളാണ് പ്രമോദിന്.
തനിക്ക് കോൾ വന്നതിന് ശേഷം ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിൽ പേര് പരിശോധിച്ചപ്പോഴാണ് സമ്മാനം നേടിയ വിവരം അറിഞ്ഞതെന്നും, സന്തോഷവാർത്ത പങ്കിടാൻ താൻ തന്റെ ഭാര്യയെ വിളിച്ചെന്നും പ്രമോദ് പറഞ്ഞു. "ഞാൻ എന്റെ ഭാര്യക്ക് ഇന്ത്യയിൽ ഒരു കാർ വാങ്ങാൻ പദ്ധതിയിടുകയാണ്.
ഒരു ബിഗ് ടിക്കറ്റ് വാങ്ങാൻ എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു; നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള മികച്ച വേദിയാണിത്. നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്ന ഒരു നല്ല തുക നിങ്ങൾക്ക് നേടിയേക്കാം," പ്രമോദ് പറഞ്ഞു.
അതേസമയം, 61 കാരനായ റിട്ടയേർഡ് ബാങ്ക് മാനേജർ തദാവർത്തി അൻജനെയുലു ബിഗ് ടിക്കറ്റിനെക്കുറിച്ച് വാർത്തകളിൽ കേട്ടതിന് ശേഷം ആണ് അടുത്തിടെ ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത്.
1984 മുതൽ ദുബായിൽ താമസിക്കുകയും ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള 56 കാരൻ ആയ നൂർ മുഹമ്മദ് തന്റെ ആറ് സഹപ്രവർത്തകർക്കൊപ്പം ഈ വർഷം ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങി. ഏറെ വൈകാതെ തന്നെ അദ്ദേഹത്തെ തേടി ഭാഗ്യം എത്തുകയും ചെയ്തു.
കഴിഞ്ഞ 10 വർഷമായി മസ്‌കറ്റിൽ താമസിക്കുകയും ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്യുന്ന ഹൈദരാബാദ് സ്വദേശിയായ 45 കാരൻ ആണ് നരേഷ് കുമാർ. കഴിഞ്ഞ 4 വർഷമായി സഹപ്രവർത്തകരും ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘത്തിലാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നത്.












Click it and Unblock the Notifications