സൗദിയുടെ പണക്കൊഴുപ്പ് മാത്രമല്ല; ഫിഫയുടെ കണ്ണുതള്ളിച്ചത് ഈ കണക്കുകൾ, അധിക വരുമാനം 2000 കോടി കടക്കും?
റിയാദ്: ഖത്തറിന് ശേഷം മറ്റൊരു ഗൾഫ് രാജ്യം കൂടി ലോകകപ്പ് ഫുട്‍ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് 2034 ലോകകപ്പ് ഫുട്‍ബോൾ സൗദിയിൽ വച്ച് നടക്കുമെന്ന പ്രഖ്യാപനം ഫിഫ നടത്തിയത്. ഇതോടെ ആഗോള സ്‌പോർട്‌സ് ഹബ്ബ് ആവുക എന്ന സൗദിയുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. അടുത്തിടെ ഐപിഎൽ ലേലം നടത്തിയും സൗദി എല്ലാവരെയും ഞെട്ടിച്ചതാണ്.
എന്നാൽ കേവലം പണക്കൊഴുപ്പ് കണക്കിലെടുത്തോ, അല്ലെങ്കിൽ ലേലത്തിലെ ഏറ്റവും ശക്തമായ മത്സരാർത്ഥി എന്ന നിലയിലോ മാത്രമല്ല സൗദിയെ പത്ത് വർഷങ്ങൾക്ക് ശേഷമുള്ള ലോക ഫുട്‍ബോൾ മാമാങ്കത്തിന് തിരഞ്ഞെടുത്തത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന് പിന്നിൽ ഫിഫയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളും കാരണങ്ങളും ഉണ്ടെന്നാണ് സൂചന.

അതിൽ പ്രധാനം സൗദിയിൽ ടൂർണമെന്റ് നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന അധിക വരുമാനത്തിന്റെ കണക്കുകളാണ്. ഈ കണക്കുകൾ കൂടി ഗൾഫ് രാജ്യത്തിന് തുണയായി എന്ന് വേണം പറയാൻ. വലിയ വാണിജ്യ സാധ്യതകൾ തന്നെ തുറന്നിടുന്ന ലോകകപ്പിന് സൗദി അനുയോജ്യമാണെന്ന് ഫിഫയ്ക്ക് ബോധ്യപ്പെടാൻ ചില കാരണങ്ങളുണ്ടായിരുന്നു താനും.
ഫിഫയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ടിക്കറ്റ്, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയവയിലെ അധിക വരുമാനത്തിന് ഒപ്പം തന്നെ കുറഞ്ഞ ചിലവിൽ ടൂർണമെന്റ് നടത്താൻ കഴിയുമെന്നതാണ് ഫിഫയെ ആകർഷിച്ച ഘടകങ്ങൾ. ഫിഫ മുന്നോട്ട് വച്ച അടിസ്ഥാന കണക്കുകൾ ഒക്കെയും ബഹുദൂരം മറികടക്കുന്ന നിലയിലേക്ക് സൗദിയിലെ ടൂർണമെന്റ് നേട്ടങ്ങൾ കൊണ്ടുവരുമെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് ആക്കം കൂട്ടി.
സൗദി ലോകകപ്പിൽ നിന്നുള്ള ടിക്കറ്റ്, ഹോസ്‌പിറ്റാലിറ്റി വരുമാനങ്ങൾ അടിസ്ഥാന നിലവാരത്തേക്കാൾ 32 ശതമാനം കവിയുമെന്നാണ് ഫിഫ പ്രവചിക്കുന്നത്. അതായത് 234 മില്യൺ ഡോളർ (2036 കോടി രൂപ) അധിക വരുമാനം ഇവയിൽ നിന്ന് മാത്രം സൗദി ലോകകപ്പ് നൽകുമെന്ന് ഫിഫ കണക്കുകൂട്ടുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവും പ്രീമിയം സൗകര്യങ്ങൾ നൽകാനുള്ള കഴിവും വരുമാനം ഗണ്യമായി ഉയർത്തും.
ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ എത്തുന്ന ഫുട്‍ബോൾ ആരാധകർക്കും, കോർപറേറ്റ് പങ്കാളികൾക്കും ഒരുപോലെ പല നിരക്കുകളിൽ പ്രീമിയം സൗകര്യങ്ങൾ നൽകാനുള്ള പ്രൊപ്പോസലുകൾ ഇത്തവണത്തെ അപേക്ഷയ്ക്ക് ഒപ്പം സൗദി സമർപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഫിഫ അധികൃതർ സമ്പൂർണ തൃപ്‌തി രേഖപ്പെടുത്തുകയാണ് ചെയ്‌തത്.
ഇവയ്ക്ക് പുറമേ റീട്ടെയിലിംഗ്, ഭക്ഷണ പാനീയ വിൽപ്പന തുടങ്ങി വേറെയും വരുമാനം സാധ്യതകൾ ലോകകപ്പ് തുറന്നിടുന്നുണ്ട്. കായിക മേഖലയിലും ആഗോള സ്‌പോർട്‌സ് ഹബ്ബ് എന്ന നിലയിലേക്കും സൗദിയുടെ വളർച്ച ഫിഫയും ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ലോകകപ്പ് വേദി അനുവദിച്ചിരിക്കുക എന്ന തീരുമാനം.
കൂടാതെ ലോകകപ്പിലെ ഏറ്റവും വലിയ വരുമാനമായി മീഡിയ, മാർക്കറ്റിംഗ് കാര്യങ്ങളുടെ വിഷയത്തിലും സൗദി സമർപ്പിച്ച അപേക്ഷ ഫിഫയുടെ കണക്കുകൂട്ടലുകൾ മറികടക്കുന്നതാണ്. ആ സൗദി ലോകകപ്പിൽ ഏതാണ്ട് 10 ശതമാനത്തോളം അധിക പ്രേക്ഷകർ ലോകകപ്പ് ലൈവായി കാണാൻ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്.
ലോകകപ്പിന് സൗദിയെ വേദിയാക്കാൻ ഇവയ്ക്ക് ഒക്കെ പുറമേ പ്രധാന കാരണമായി കണക്കാക്കുന്നത് കുറഞ്ഞ ചിലവിൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ സൗദിക്ക് കഴിയുമെന്നതാണ്. ഇതിലൂടെ വരുമാനവും ചിലവും തമ്മിലുള്ള അന്തരം ഉയർത്താമെന്ന് ഫിഫ കരുതുന്നു. ബജറ്റ് നിലനിർത്തിക്കൊണ്ട് തന്നെ ഉയർന്ന നിലവാരത്തിലുള്ള വേദികൾ സൗദിക്ക് നിർമ്മിക്കാൻ കഴിയുമെന്നതും മറ്റൊരു നേട്ടമാണ്. ഇവയൊക്കെയും ഗൾഫ് രാജ്യത്തിന് അനകൂലമായി എന്ന് വേണം വിലയിരുത്താൻ.
-
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വില കുറഞ്ഞു, 24 കാരറ്റിന് എത്ര? കാരണം എണ്ണവില -
ഗള്‍ഫിലെ പ്ലസ് ടു സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷഫലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം -
ഇറാന് മര്‍മം നോക്കി അടിക്കുന്നു; ഡോളര്‍ കൈവിടാന്‍ സമ്മര്‍ദ്ദം, ലിബിയയും ഇറാഖും വീണ പദ്ധതി -
ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്ദിബും അടയ്ക്കും; വരുന്നത് എട്ടിന്റെ പണി, എണ്ണ 200 കടക്കും -
സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ്












Click it and Unblock the Notifications