സ്വര്‍ണവും എണ്ണയും വിലക്കുറവില്‍ കിട്ടുമോ? ഇന്ത്യയുമായുള്ള സെപ അംഗീകരിച്ച് ഒമാന്‍ ശൂറാ കൗണ്‍സില്‍
മസ്കത്ത്: യുഎഇയുമായി ഒപ്പുവച്ച സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (സെപ) ഒമാനുമായും വരുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാറിന് ഒമാന്റെ ശൂറാ കൗണ്‍സില്‍ അംഗീകാരം നല്കി. നാളെ കേന്ദ്ര മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രിസഭ അംഗീകരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിനിടെ കരാര്‍ ഒപ്പുവച്ചേക്കും.
2022ല്‍ ഇന്ത്യയും യുഎഇയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. 2023ലാണ് ഒമാനുമായി സമാന കരാര്‍ ചര്‍ച്ച തുടങ്ങിയത്. ഈ വര്‍ഷം ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ഒമാന്റെ അധോസഭ അംഗീകാരവും നല്കി. ഇനി കേന്ദ്രമന്ത്രി സഭ കൂടി അംഗീകരിച്ചാല്‍ തടസങ്ങള്‍ നീങ്ങും. ഇരുരാജ്യങ്ങളും താരിഫ് ഒഴിവാക്കിയോ ഇളവ് ചെയ്തോ ആണ് ഇനി മുതല്‍ വ്യാപാരം നടത്തുക.

വ്യാപാര രംഗത്തെ സഹകരണം ആണ് കരാറിന്റെ ലക്ഷ്യം. കസ്റ്റംസ് നികുതിയില്‍ ഇളവ് നല്‍കുന്നതോടെ വ്യാപാരം സുഗമമാകും. വ്യാപാരം ശക്തിപ്പെടുകയും ചെയ്യും. വിദേശ നിക്ഷേപം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. ഏതൊക്കെ വസ്തുക്കള്‍ക്ക് നികുതി ഇളവ് ലഭിക്കില്ല എന്ന് കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അറിയാന്‍ സാധിക്കും.
ഒമാനില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയില്‍ ആണ്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളുടെ ജിസിസിയിലെ മൂന്നാമത്തെ കേന്ദ്രമാണ് ഒമാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1050 കോടി ഡോളറിന്റെതാണ്. ഇത് ഇരട്ടിയാക്കണം എന്നാണ് ഇന്ത്യയുടെ ലക്ഷ്യം. യുറിയ, ഇരുമ്പ്, സ്റ്റീല്‍ എന്നിവയും ഒമാനില്‍ നിന്ന് ഇന്ത്യ ഇറക്കുന്നുണ്ട്. അതേസമയം, യുഎഇയില്‍ നിന്ന വരുന്ന അത്ര സ്വര്‍ണം ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നില്ല.
അതുകൊണ്ടുതന്നെ പുതിയ കരാര്‍ സ്വര്‍ണ ഇറക്കുമതിയില്‍ കാര്യമായ നേട്ടമുണ്ടാക്കില്ല. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ഭക്ഷ്യവസ്തുക്കള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, യന്ത്രങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യ ഒമാനിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. മിക്കതിനും 5 ശതമാനമാണ് ഇറക്കുമതി ചുങ്കം. ഇത് ഒഴിവാക്കിയാല്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്ക് നേട്ടമാകും.
നരേന്ദ്ര മോദിയുടെ പര്യടനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ഒമാനിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഈ വേളയില്‍ കരാര്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. എത്യോപ്യ, ജോര്‍ദാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോകുന്നത്. മൂന്ന് രാജ്യങ്ങളുമായും സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് മോദി ഡിസംബര്‍ 15ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
15, 16 തിയ്യതികളില്‍ മോദി ജോര്‍ദാനില്‍ ആയിരിക്കും. 16, 17 തിയ്യതികളില്‍ എത്യോപ്യയിലാകും. 17, 18 തിയ്യതികളില്‍ ഒമാനിലാകുമെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ദാന്‍ എണ്ണ രാജ്യമല്ലെങ്കിലും ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം സ്ഥാപിക്കാന്‍ പോകുന്ന രാജ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്നും തുണിത്തരങ്ങളും കൂടുതലായി ജോര്‍ദാനിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
-
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ











Click it and Unblock the Notifications