സൗദിയിൽ കുടുങ്ങിയ യുഎഇ പൗരന്മാർക്കും വിസയുള്ളവർക്കും ആശ്വാസം; എത്തിഹാദ് റെയിൽ സർവീസ് നടത്തും!
ദുബായ്: ഇറാൻ-യുഎസ് സംഘർഷത്തിന് പിന്നാലെ ഉടലെടുത്ത പ്രാദേശിക സാഹചര്യങ്ങളെയും യാത്രാതടസങ്ങളെയും തുടർന്ന്, സുരക്ഷാ അധികാരികളുമായി ചേർന്ന് എത്തിഹാദ് റെയിൽ പ്രത്യേക ട്രെയിൻ സർവീസുകൾക്ക് തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. യുഎഇ പൗരന്മാർക്കും വിസയുള്ള ആളുകൾക്കും ആശ്വാസം നൽകുന്ന വാർത്തയാണ് ഇത്. സൗദി അതിർത്തിയിലെ അൽ ഗുവൈഫാത്തിൽ നിന്ന് അബുദാബിയിലെ അൽ ഫായാ സ്‌റ്റേഷനിലേക്കാണ് സർവീസുകൾ.
സൗദി അറേബ്യയിലോ അയൽരാജ്യങ്ങളിലോ കുടുങ്ങിയ യുഎഇ പൗരന്മാരെയും, സാധുവായ വിസയോ താമസാനുമതിയോ ഉള്ളവരെയും നാട്ടിലെത്തിക്കുകയാണ് ഈ സർവീസുകളുടെ ലക്ഷ്യം. നിലവിലെ പ്രത്യേക സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ഈ തീരുമാനം. സൗദിയിൽ ഉൾപ്പെടെ പലയിടത്തും ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

എത്തിഹാദ് റെയിൽ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക സ്ഥാപനങ്ങളുമായും ദേശീയ അടിയന്തര അതോറിറ്റിയുമായും ഉന്നതതല ഏകോപനം നടക്കുന്നുണ്ടെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനസർവീസുകൾ തടസപ്പെടുന്ന സാഹചര്യത്തിൽ സൗദിയിലോ സമീപരാജ്യങ്ങളിലോ നിരവധി പേർ കുടുങ്ങുമ്പോൾ ഈ പ്രത്യേക സർവീസുകൾ സജീവമാക്കും.
അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ മേൽനോട്ടത്തിൽ, അൽ ഗുവൈഫാത്ത് - അൽ ഫായാ സ്‌റ്റേഷനുകൾക്കിടയിൽ എത്തിഹാദ് റെയിൽ മുൻപ് അസാധാരണ സർവീസുകൾ നടത്തിയിരുന്നു. ഔദ്യോഗിക പാസഞ്ചർ സർവീസുകൾക്ക് മുമ്പേ 350-ലധികം യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചുവെന്ന് റെയിൽ അധികൃതർ അറിയിച്ചു.
വിമാനസർവീസുകൾ നിർത്തിവെച്ചപ്പോൾ ഏകോപിപ്പിച്ച യാത്ര സുഗമമാക്കുകയാണ് ഇതിലൂടെ ചെയ്‌തത്. സൗദി അധികൃതരുമായി സഹകരിച്ച്, ഉയർന്ന സുരക്ഷയും പ്രവർത്തന നിലവാരവും ഉറപ്പാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കിയായിരുന്നു ഇതിന്റെ നടത്തിപ്പ്. ഇത് പ്രാദേശിക സാഹചര്യങ്ങളോടുള്ള ദേശീയ പ്രതികരണത്തിന്റെ ഭാഗമായിരുന്നു.
ചിട്ടയായും വളരെയധികം ശ്രദ്ധാപൂർവവുമാണ് സർവീസുകൾ നടന്നത്. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകളും അടിയന്തര പദ്ധതികളും ഉടനടി സജീവമാക്കി സുരക്ഷിതവും തടസരഹിതവുമായ പ്രവർത്തനം ഉറപ്പാക്കിയാണ് ഇത് ചെയ്‌തത്. ആവശ്യമായ മനുഷ്യ-സാങ്കേതിക വിഭവങ്ങൾ വിനിയോഗിച്ചപ്പോഴും, ചരക്ക് സേവനങ്ങൾ സാധാരണ നിലയിൽ തടസമില്ലാതെ തന്നെ തുടരുകയും ചെയ്‌തിരുന്നു.
അതിനിടെ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ ഒമ്പത് ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചിരുന്നു. അൽ ഖർജ് ഗവർണറേറ്റിൽ രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായും അൽ മാലികി അറിയിച്ചു.
-
സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക -
ഖത്തര്‍ സര്‍പ്രൈസ് മൂവ്; ഇറാന് തിരിച്ചടി, ഇത് അപ്രതീക്ഷിത നീക്കം, പ്രവാസികള്‍ക്ക് വന്‍ ഓഫര്‍ -
ഇറാന്റെ തന്ത്രം പൊളിക്കാന്‍ സൗദി അറേബ്യ; ഹോര്‍മുസ് ഇല്ലെങ്കില്‍ മറ്റുവഴി, ക്രൂഡ് വില കുതിക്കുന്നു -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സൗദിയിലും യുഎഇയിലും നീണ്ട പെരുന്നാൾ അവധി; പ്രവാസികൾക്ക് ആശ്വാസം -
യുദ്ധത്തിനിടയിലും ജനഹൃദയങ്ങൾ കീഴടക്കി യുഎഇ ഭരണാധികാരികൾ; വീഡിയോ വൈറൽ -
പ്രവാസികൾക്ക് ആശ്വാസം: കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാൻ 58 പ്രേത്യേക വിമാനങ്ങൾ! -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില -
"മമ്മൂട്ടിക്കൊപ്പം ഉദ്ഘാടനം ചെയ്യാൻ താൽപര്യമില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു, വളരെ ഫ്രണ്ട്ലി ആയിരുന്നു" -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു












Click it and Unblock the Notifications