Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കടുപ്പിക്കുന്നു: ഒരാഴ്ചക്കിടയില്‍ പിടിയിലായത് 21339 പേർ; 11687 പേരെ നാടുകടത്തി

നിയമവിരുദ്ധ കുടിയേറ്റം, അതിർത്തി ലംഘനം, തൊഴിൽ നിയമലംഘനം എന്നിവയ്ക്കെതിരായ നടപടികള്‍ ശക്തമാക്കി സൗദി അറേബ്യ. കഴിഞ്ഞ ഒരാഴ്ചയായി നീണ്ടു നിന്ന ദേശവ്യാപക പരിശോധനയിൽ രാജ്യത്ത് വിവിധ നിയമലംഘനകള്‍ നടത്തി 21339 പേർ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4 മുതൽ 10 വരെ മറ്റ് സർക്കാർ ഏജൻസികളുമായി സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ അറസ്റ്റുകൾ നടന്നത്. അറസ്റ്റിലായവരിൽ 12,955 പേർ റസിഡൻസി നിയമങ്ങൾ ലംഘിച്ചവരും, 4,198 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 4,186 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അറസ്റ്റിലായവരിൽ 11687 പേർ ഇതിനോടകം നാടുകടത്തപ്പെട്ടു. 25133 പേർ അവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ വഴി യാത്രാ രേഖകൾ ശരിയാക്കുന്ന പ്രക്രിയയിലാണ്. 2349 പേർ യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഘട്ടത്തിലാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

saudi-arabia

അനധികൃത അതിർത്തി കടക്കൽ

1314 പേരാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കവെ പിടിയിലായത്. ഇവരിൽ 43 ശതമാനം യെമനിൽ നിന്നും 56 ശതമാനം എത്യോപ്യയിൽ നിന്നുമുള്ളവരാണ്. ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം, 25 പേർ രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ചതിനും അറസ്റ്റിലായി.

സഹായികളും പിടിയില്‍

നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ഗതാഗതം, താമസം, തൊഴിൽ എന്നിവ നൽകിയ 23 പേരും അറസ്റ്റിലായി. നിലവിൽ 32,280 പ്രവാസികൾ-29,155 പുരുഷന്മാരും 3,125 സ്ത്രീകളും-നിയമനടപടികൾക്കായി കസ്റ്റഡിയിൽ തുടരുകയാണ്. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും ഒരു മില്യൺ സൗദി റിയാൽ വരെ പിഴയും ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നത്.

പരിശോധനകളിലൂടെ രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ കുറയ്ക്കാനും സ്വദേശിവൽക്കരണം (സൗദൈസേഷൻ) പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷങ്ങളിൽ സമാനമായ നിരവധി കാമ്പയിനുകൾ സൗദി സർക്കാർ നടത്തിയിട്ടുണ്ട്, ഇത് രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളെ കൂടുതൽ കർക്കശമാക്കാൻ സഹായിച്ചിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ നടപടി തുടരുമെന്നും ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രാലയം അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+