ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം!
പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയിൽ വലിയ നയതന്ത്ര നീക്കങ്ങളും സൈനിക ജാഗ്രതയും തുടരുകയാണ്. സംഘർഷങ്ങൾക്കിടയിൽ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. സൗദി അറേബ്യയുടെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്കോ ഭൂപ്രദേശങ്ങൾക്കോ നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് സൗദി ഭരണ നേതൃത്വം ഇറാന് നൽകിയിരിക്കുന്ന താക്കീത്.
സൗദി നിലപാട് വ്യക്തമാക്കുന്നു
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇറാനിയൻ വിദേശകാര്യ മന്ത്രിയായ അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി അറേബ്യയുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്. പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കാനാണ് റിയാദ് ആഗ്രഹിക്കുന്നതെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി പ്രദേശങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ് സൈനിക താവളങ്ങളുടെ ഉപയോഗം
ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ സൗദി മണ്ണിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകേണ്ടി വരുമെന്ന സൂചനയും റിപ്പോർട്ടുകൾ നൽകുന്നുണ്ട്. നിലവിൽ സൗദിയോ മറ്റ് ഗൾഫ് രാജ്യങ്ങളോ തങ്ങളുടെ വ്യോമ വ്യോമ മേഖലയോ ഭൂപ്രദേശങ്ങളോ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് വിട്ടുനൽകിയിട്ടില്ല. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടർന്നാൽ ഈ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് സൗദി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷത്തിനിടയിൽ ഇതിനകം തന്നെ നിരവധി ഇറാനിയൻ ഡ്രോണുകളും മിസൈലുകളും സൗദി സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്.
നേരെത്തെ അയൽരാജ്യങ്ങളിൽ ഇറാൻ നടത്തിയ സൈനിക നടപടി മൂലമുണ്ടായ നാശനഷ്ടങ്ങളിൽ ഇറാൻ പ്രസിഡന്റ മസൂദ് പെഷേഷ്കിയാൻ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. മേഖലയിലെ ഇതര രാജ്യങ്ങൾ ഇറാനെ ആക്രമിക്കാൻ മുതിരാത്തിടത്തോളം അവർക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്താൻ ഇറാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസിഡന്റിന്റെ ഈ പ്രസ്താവന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇറാൻ സൈന്യം എതിർത്തതിനെ തുടർന്ന് പെഷേഷ്കിയാന് തന്റെ വാക്കുകൾ പിന്നീട് പിൻവലിക്കേണ്ടി വന്നതായും സൂചനയുണ്ട്.
ഊർജ്ജ വിപണിയിലെ ആശങ്ക
സൗദിയുടെ റാസ് തനൂറ (Ras Tanura) എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങൾ ആഗോള ഊർജ്ജ വിപണിയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ലോകത്തെ എണ്ണ വിതരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന സൗദി അറേബ്യ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്കായിരിക്കും സൗദിയുടെ തുടർന്നുള്ള പ്രതികരണം.
-
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
കടലിൽ തീമഴ; ഇറാന്റെ ഡ്രോൺ കപ്പൽ തകർത്ത് യുഎസ്, ഞെട്ടിക്കുന്ന വീഡിയോ -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ് -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില












Click it and Unblock the Notifications