യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍
പശ്ചിമേഷ്യയിലെ യുദ്ധം വളരെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുന്നു. പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന യുദ്ധക്കപ്പല്‍ ഇറാന് സൈന്യം ആക്രമിച്ചു. മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ ഇറാന് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇക്കാര്യത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഇറാന് മറ്റൊരു പദ്ധതിയുണ്ട് എന്ന് ഇറാനിലെ ദേശീയ സുരക്ഷാ നിരീക്ഷകന് മുര്‍തിസ സിമിയാരി പറയുന്നു. അമേരിക്കന്‍ സൈന്യം ഇറാനില്‍ കരയാക്രമണം നടത്തിയാല്‍ ഇറാന് സൈന്യം യുഎഇയും ബഹ്റൈനും പിടിച്ചടക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനിലെ ഐആര്‍ഐബി മാധ്യമവുമായി സംസാരിക്കുമ്പോഴാണ് മുര്‍തിസ ഇക്കാര്യം പറഞ്ഞത്.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും ഇറാന് ആക്രമിച്ചിട്ടുണ്ട്. മിക്ക താവളത്തിലും പല തവണ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി. ഒട്ടേറെ മിസൈലുകള്‍ പ്രതിരോധ കവചം വച്ച് ജിസിസി രാജ്യങ്ങള്‍ തടുത്തു. അതിനിടെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടന്നിരിക്കുന്നത്. ഒരുഭാഗത്ത് ചര്‍ച്ച നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്.
അമേരിക്ക മുന്‍കൈ എടുത്താണ് ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നത്. പാകിസ്താന് ഇതില്‍ ഇടപെടുന്നു എന്ന് വാര്‍ത്തകളുണ്ട്. അമേരിക്ക 15 ഇന നിര്‍ദേശം മുന്നോട്ട് വച്ചുവെന്നും ഇറാന് മറ്റു ചില ഉപാധികളുമായി രംഗത്തുവന്നു എന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യം ഇതുവരെ ഇറാന് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അമേരിക്ക സ്വയം ചര്‍ച്ച നടത്തുകയാണോ എന്ന് ഇറാന് സൈന്യം പരിഹസിച്ചു.
ഇറാന്റെ നീക്കങ്ങള്‍ ഇങ്ങനെ
ഇന്നും ജിസിസി രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണമുണ്ടായി. കുവൈത്തില്‍ ചില നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ സമിതിയെ സമീപിച്ചിരിക്കുകയാണ്. ഇറാനെ ആക്രമിക്കുന്നത് തുടരുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍ അമേരിക്ക യുദ്ധം മതിയാക്കാന്‍ ആലോചിക്കുന്നുണ്ട്. ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അതേസമയം, അമേരിക്കയുടെ 2000 മറീനുകള്‍ ഇറാന് അതിര്‍ത്തിയിലേക്ക് വരുന്നു എന്ന വാര്‍ത്തകളുണ്ട്. കരയുദ്ധം ആരംഭിക്കുന്നതിന് വേണ്ടിയാണിത് എന്നും പറയപ്പെടുന്നു. ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കി ഇറാന്റെ എണ്ണ ഖനന മേഖല പൂര്‍ണമായും നിയന്ത്രണത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്നും വാര്‍ത്തകളുണ്ട്. അമേരിക്കയെ ഇനി വിശ്വസിക്കില്ല എന്നാണ് ഇറാന്റെ നിലപാട്.
അമേരിക്ക കരയുദ്ധം തുടങ്ങിയാല്‍ ഇറാന് യുഎഇയും ബഹ്റൈനും പിടിച്ചടക്കുമെന്നാണ് മുര്‍തിസ പറയുന്നത്. അമേരിക്ക അത്തരം തെറ്റ് ചെയ്യില്ല എന്നാണ് കരുതുന്നത്. അമേരിക്ക ചെയ്യുന്ന തെറ്റിന് ജിസിസി രാജ്യങ്ങള്‍ അനുഭവിക്കുമെന്നാണ് മുര്‍തിസ സൂചിപ്പിക്കുന്നത്. യുഎഇയും ബഹ്റൈനും ഇറാന് പിടിച്ചാല്‍ മേഖലയുടെ ചിത്രം മാറുമെന്നും മുര്‍തിസ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം














Click it and Unblock the Notifications