Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവോ കോലിയോ.. രണ്ടിലൊരാള്‍ക്ക് ഇന്ന് ദുരന്തരാത്രി; മുന്‍കാലചരിത്രത്തില്‍ പോലും ആശ്വസിക്കാനില്ല.!

ഐപിഎല്‍ പ്ലേ ഓഫില്‍ ഇന്ന് മരണക്കളിയാണ്. എലിമിനേര്‍ ഒന്നില്‍ മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുട്ടും. ഇന്ന് തോല്‍ക്കുന്ന ടീം കലാശപ്പോരിലേക്കുള്ള പോരാട്ടത്തില്‍ നിന്ന് പുറത്താകും. ജയിക്കുന്നവര്‍ക്ക് ഒന്നാം ക്വാളിഫയറില്‍ തോറ്റ സണ്‍റൈസേഴ്‌സുമായി കൂടി മത്സരമുണ്ടായിരിക്കും.

ഈ സീസണില്‍ തങ്ങളുടെ പ്രകടനം കൊണ്ട് അമ്പരപ്പിച്ച രണ്ട് ടീമുകളാണ് രാജസ്ഥാനും ബാംഗ്ലൂരും. ആദ്യത്തെ ഒമ്പത് മത്സരങ്ങളില്‍ എട്ടെണ്ണവും വിജയിച്ച് പോയന്റ് പട്ടികയില്‍ മുമ്പെ പറന്നവരാണ് രാജസ്ഥാന്‍. എന്നാല്‍ അവസാനം കളിച്ച അഞ്ചെണ്ണത്തില്‍ നാലിലും തോല്‍ക്കുകയും അവസാനം കളിച്ച മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ ബാക്ക്ഫൂട്ടിലാണ് രാജസ്ഥാന്‍.

IPL 2024

മറുവശത്ത് ആര്‍സിബിയാകട്ടെ ആദ്യത്തെ എട്ട് കളികളില്‍ ഏഴും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീടുള്ള എല്ലാ മത്സരങ്ങളും ജയിച്ച് അവിശ്വസനീയമായാണ് അവസാന നാലിലേക്ക് ആര്‍ സി ബി ടിക്കറ്റുറപ്പിച്ചത്. വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് തന്നെയാണ് ആര്‍സിബിയുടെ കുതിപ്പിന് ഊര്‍ജം. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 708 റണ്‍സുമായി കോലി ബഹുദൂരം മുന്നിലാണ്.

ക്യാപ്റ്റന്‍ ഡുപ്ലെസി, ദിനേഷ് കാര്‍ത്തിക്ക്, സിറാജ് എന്നിവരും മികച്ച ഫോമിലാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂടി ഫോം കണ്ടെത്തിയാല്‍ ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് പ്രയാസമാകും. മറുവശത്ത് തുടര്‍ തോല്‍വികള്‍ക്കിടയിലും സഞ്ജു സാംസണ്‍ തന്നെയാണ് ടീമിന്റെ കരുത്ത്. ബട്‌ലറില്ലാത്തത് തിരിച്ചടിയാണെങ്കിലും ജയ്‌സ്വാള്‍, ഹീറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ വരെ നീളുന്നതാണ് രാജസ്ഥാന്‍ ബാറ്റിംഗ് കരുത്ത്.

അതേസമയം ഭൂരിഭാഗം മലയാളി ഐപിഎല്‍ ആരാധകരെ സംബന്ധിച്ചിടത്തോളവും ഇന്നത്തെ മത്സരഫലം ഒരേ സമയം ആവേശവും നിരാശയും നല്‍കും. സൂപ്പര്‍താരം വിരാട് കോലിക്ക് ഒരു ഐപിഎല്‍ കിരീടം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പലപ്പോഴും ടീമിനെ ഒറ്റക്ക് മുന്നില്‍ നിന്ന് നയിക്കുന്ന വിരാട് കോലി 2008 മുതല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്ന താരമാണ്.

കോലി കരിയറിന്റെ അവസാനഘട്ടത്തിലായതിനാല്‍ തന്നെ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ഐപിഎല്‍ കിരീടമെങ്കിലും നേടാനാകണം എന്നാണ് പലരുടേയും ആഗ്രഹം. മറുവശത്ത് സഞ്ജു സാംസണ്‍ എന്ന മലയാളി താരമാണ് എന്നതാണ് മറ്റൊരു കാര്യം. സഞ്ജു കിരീടം നേടുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനകരമായിരിക്കും. ഏതായാലും കോലിയോ സഞ്ജുവോ ഇന്ന് പുറത്താകും എന്ന കാര്യം ഉറപ്പാണ്.

ഇതിന് മുന്‍പ് രണ്ട് തവണയാണ് രാജസ്ഥാനും ബാംഗ്ലൂരും പ്ലേ ഓഫില്‍ ഏറ്റുമുട്ടിയത്, 2015 ലും 2022 ലും. ആദ്യ തവണ ആര്‍സിബിക്കൊപ്പമായിരുന്നു ജയമെങ്കില്‍ രണ്ടാം തവണ രാജസ്ഥാന്‍ വിജയം തട്ടിയെടുത്തു. 2015 ല്‍ 71 റണ്‍സിനാണ് രാജസ്ഥാനെ ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി എബി ഡിവില്ലിയേഴ്സിന്റെ 66 റണ്‍സിന്റെയും മന്‍ദീപ് സിങ്ങിന്റെ 54 റണ്‍സിന്റെയും പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു.

രാജസ്ഥാന്‍ 19 ഓവറില്‍ 109 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 2022 ല്‍ ഏഴ് വിക്കറ്റിന് ആര്‍സിബിയെ തകര്‍ത്താണ് രാജസ്ഥാന്‍ ഇതിന് പകരം വീട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നേടിയ 157 റണ്‍സ് 60 പന്തില്‍ 10 ബൗണ്ടറികളും 6 സിക്സറുകളും സഹിതം പുറത്താകാതെ 106 റണ്‍സെടുത്ത ബട്ലറിന്റെ മികവില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+