'ദുബായില്‍ പാർട് ടൈം ജോലിക്ക് 10000 ദിർഹം ശമ്പളം': പിന്നില്‍ നടക്കുന്നത് എന്ത്? ദുബായ് പൊലീസ് പറയുന്നു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ സൈറ്റുകളിലും പ്രചരിക്കുന്ന ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന പാർട്ട്-ടൈം ജോലി വിജ്ഞാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായി പൊലീസ്. ഇത്തരം അറിയിപ്പുകളില്‍ ബഹുഭൂരിപക്ഷവും വ്യാജമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ ജനങ്ങൾക്ക് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് നയിക്കുന്നതായി ആന്‍റ്റി-ഫ്രോഡ് സെന്റർ അറിയിച്ചു.
വ്യാജ വിജ്ഞാപനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് പണം മാറ്റുന്നതിനോ അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ട് ട്രാൻസ്ഫറുകളോ നടത്തുന്നതിനോ വഴിതുറക്കുന്നുവെന്നും . ദുബായ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആളുകളെ തള്ളവിടുന്നു. ഇത്തരം കേസുകളില്‍ പലപ്പോഴും പിടിക്കപ്പെടന്നത് സാധാരണക്കാർ ആണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തിട്ടിപ്പുകാർ ഉയർന്ന ശമ്പളം (ഉദാഹരണത്തിന്, പാർട്ട്-ടൈം ജോലിക്ക് മാസം 10,000 ദിർഹമോ അതിലധികമോ) വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പരസ്യം നടത്തുന്നു. ആളുകളെ വലയില്‍ വീഴ്ത്താനായി 'എളുപ്പമുള്ള ജോലി', 'വീട്ടിൽ നിന്ന് പ്രവർത്തിക്കാം' എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും ഉണ്ടാകും. . ജോലി സ്വീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ, ആളുകള്‍ വ്യക്തിഗത വിവരങ്ങൾ (പാസ്പോർട്ട്, ബാങ്ക് ഡീറ്റെയിൽസ്) ഉള്‍പ്പെടെ നല്‍കേണ്ടതുണ്ട്.
തുടർന്ന്, ജോലിക്ക് ചേർന്ന ആളുകളുടെ പേരിൽ തന്നെ ബാങ്ക് അക്കൗണ്ടുകൾ തുറന്ന്, അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള പണം മാറ്റാൻ നിർദേശിക്കുന്നു. ഈ തട്ടിപ്പ് നടക്കുന്നതോടെ ഇരകൾ അറിയാതെ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും അത് നിയമപരമായ നടപടികളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഈ തട്ടിപ്പുകൾ യുഎഇയിൽ വർധിച്ചുവരുന്ന ക്രിമിനൽ പ്രവണതയുടെ ഭാഗമാണ്. 2025-ലെ ആദ്യ പാദത്തിൽ, ദുബായ് പോലീസിന്റെ eCrime ഡിവിഷന് സമാന തട്ടിപ്പുകളെക്കുറിച്ച് 20% കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചതായി ഔദ്യോഗിക സ്രോതസ്സുകൾ തന്നെ സൂചിപ്പിക്കുന്നു. AI ബോട്ടുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ നടത്തി ഇരകളെ വഞ്ചിക്കുന്ന പുതിയ രീതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
എങ്ങനെ തിരിച്ചറിയാം
ദുബായ് പോലീസിന്റെ eCrime പ്ലാറ്റ്‌ഫോം പ്രകാരം, തട്ടിപ്പ് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
ഫേക്ക് കമ്പനി പേരുകൾ: പ്രശസ്ത ദുബായ് കമ്പനികളെ പോലെ തോന്നിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നു.
ആദ്യം പണം ആവശ്യപ്പെടൽ: വിസ പ്രോസസിംഗിനോ ട്രെയിനിങ്ങിനോ ബാക്ക്ഗ്രൗണ്ട് ചെക്കിനോ പണം നൽകാൻ ആവശ്യപ്പെടുന്നു. (യഥാർത്ഥ ദുബായ് എംപ്ലോയർമാർ ഇത്തരം ഫീസുകൾ ചോദിക്കുന്നില്ല.)
ഔദ്യോഗിക ചാനലുകൾ ഇല്ലാത്ത ആശയവിനിമയം: വാട്ട്സാപ്പ്, ടെലിഗ്രാം, അല്ലെങ്കിൽ ഫ്രീ ഇമെയിൽ സർവീസുകൾ മാത്രം ഉപയോഗിക്കുന്നു.
അസാധാരണമായ വാഗ്ദാനങ്ങൾ: പാർട്ട്-ടൈം ജോലിക്ക് അസാധാരണമായ ഉയർന്ന ശമ്പളം, അല്ലെങ്കിൽ 'പേപ്പർവർക്ക് കുറവ്' എന്നിവ.
വ്യക്തിഗത വിവരങ്ങൾ മാറ്റം: പാസ്പോർട്ട്, ബാങ്ക് ഡീറ്റെയിൽസ് എന്നിവ അഭ്യർത്ഥിക്കുന്നു, പിന്നീട് അത് മറ്റ് തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നു
ദുബായ് പോലീസ് ജനങ്ങൾക്ക് നൽകുന്ന പ്രധാന നിർദേശങ്ങൾ
ജോലി വാഗ്ദാനം വെരിഫൈ ചെയ്യുക: മനുഷ്യവിഭവ മന്ത്രാലയം (MOHRE) നൽകിയ ഔദ്യോഗിക ഓഫർ ലെറ്റർ ലഭിക്കണം. അതിന്റെ സാധുതയും inquiry.mohre.gov.ae വെബ്‌സൈറ്റിൽ ചെക്ക് ചെയ്യുക.
കമ്പനി ലൈസൻസ് പരിശോധിക്കുക: നാഷണൽ ഇക്കണോമിക് റജിസ്റ്റർ (NER) പ്ലാറ്റ്‌ഫോമിൽ കമ്പനി പേരും എമിറേറ്റും നൽകി സെർച്ച് ചെയ്യുക. ആക്ടീവ് ട്രേഡ് ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പാക്കുക.
വിസ/പെർമിറ്റ് വെരിഫിക്കേഷൻ: ദുബായ് GDRFA വെബ്‌സൈറ്റ് (gdrfad.gov.ae) അല്ലെങ്കിൽ ICP സ്മാർട്ട് സർവീസസ് (smartservices.icp.gov.ae) ഉപയോഗിച്ച് ഫയൽ നമ്പർ, ദേശീയത, ജനന തീയതി എന്നിവ നൽകി പരിശോധിക്കുക.
പണം അയക്കരുത്: ജോലി അപേക്ഷയ്ക്കോ വിസയ്ക്കോ പണം നൽകരുത്; എല്ലാ ചെലവുകളും എംപ്ലോയർ ഏറ്റെടുക്കും.
സംശയം തോന്നിയാൽ: സ്ക്രീൻഷോട്ടുകൾ, മെസേജുകൾ എന്നിവ സൂക്ഷിച്ച് ഉടൻ റിപ്പോർട്ട് ചെയ്യുക. തട്ടിപ്പുകാരുമായി കൂടുതൽ ഇടപഴകരുത്.
സംശയാസ്പദമായ ജോലി വിജ്ഞാപനങ്ങൾ കണ്ടാൽ, eCrime.ae പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ദുബായ് പോലീസ് ആപ്പിലെ eCrime സെക്ഷൻ വഴി ഉടൻ റിപ്പോർട്ട് ചെയ്യുക. 901-ലേക്ക് കോൾ ചെയ്യുകയോ, ദുബായ് പോലീസിന്റെ ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കുകയോ ചെയ്യാം. "പൊതു ബോധവൽക്കരണം തട്ടിപ്പുകാരുടെ ആദ്യ പ്രതിരോധമാണ്" എന്ന് ദുബായ് അധികൃതർ ഓർമിപ്പിക്കുന്നു. ഈ തട്ടിപ്പുകൾ യുഎഇയിലെ ജോലി തേടുന്നവർക്ക് വലിയ ഭീഷണിയാണ്. പ്രത്യേകിച്ച് വിദേശികളും പുതിയ തൊഴിലാളികളും ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് സൂചിപ്പിക്കുന്നു.
-
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററില്‍ ജോലി വേണോ? ഇതാ സുവര്‍ണാവസരം വന്നെത്തി -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം











Click it and Unblock the Notifications