Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളെ സഹായിക്കാൻ ആരുമില്ല': യുകെയിലെ ബുദ്ധിമുട്ടുകള്‍ എണ്ണിയെണ്ണി പറഞ്ഞ് ഇന്ത്യന്‍ വിദ്യാർത്ഥികള്‍

യുകെയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നുള്ള റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. കുടിയേറ്റക്കാരില്‍ തൊഴില്‍ തേടിയെത്തുന്നവരും വിദ്യാർത്ഥികളുമാണ് ഏറേയും. തുടക്കകാലത്ത് കുടിയേറിയ പലരും വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കടന്ന് പോയെങ്കിലും നിലവിലെ സ്ഥിതി ഏറെ വ്യത്യസ്തമാണ് യുകെയിലുള്ള ഇന്ത്യക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒരു ഗവേഷണ വിദ്യാർത്ഥി അല്ലെങ്കില്‍ 2024 മുതൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥികളെ ആശ്രിതരെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ലെന്ന നിയമം ഉള്‍പ്പെടെ സമീപകാലത്ത് ഇമിഗ്രേഷൻ നിയമങ്ങളില്‍ വലിയ പരിഷ്കരണങ്ങള്‍ക്കാണ് യുകെ സർക്കാർ നടത്തി വരുന്നത്.

uk-

"ഞാൻ പഠിക്കാൻ യുകെയിലേക്ക് വരുമ്പോള്‍, രാഷ്ട്രീയ സാഹചര്യം ഇത്രയും തൊഴിലാളി വിരുദ്ധമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല." ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നതിനിടയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കൃതി സിംഗാൾ (ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായി പേര് മാറ്റി) എന്ന വിദ്യാർത്ഥിയെ ഉദ്ധരിച്ച ദ ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം മുതല്‍ വിസ ചിലവുകള്‍ 66 ശതമാനം വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മാർച്ചിലും പിന്നീട് മെയ് മാസത്തിലും യൂണിവേഴ്സിറ്റി യൂണിയനുകൾ നടത്തിയ പന്ത്രണ്ട് ദിവസത്തെ പണിമുടക്ക് ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ബാധിച്ചത്. 2021-ൽ ഗവൺമെന്റ് ഗ്രാജ്വേറ്റ് വിസ പദ്ധതി ആരംഭിച്ചപ്പോഴാണ് ഇന്ത്യന്‍ വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് യുകെയിലേക്കുണ്ടാവുന്നത്.

അടിസ്ഥാനപരമായി ഒരു താൽക്കാലിക തൊഴിൽ വിസയാണ് ഇത്. ജോലി അന്വേഷിക്കാനും അവരുടെ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ട് വർഷം വരെ യുകെയിൽ ജോലി ചെയ്യാനും ഈ വിസയിലൂടെ സാധിക്കും. 2018-19 വർഷത്തിൽ 26,685 ഇന്ത്യൻ വിദ്യാർത്ഥികളാണ് യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നത്. ഗ്രാജ്വേറ്റ് വിസ സ്കീം ആരംഭിച്ചതിന് ശേഷം 2021-22 വർഷത്തിൽ 670,000 അന്താരാഷ്‌ട്ര വിദ്യാർത്ഥികളാണ് യുകെയിലെത്തിയത്. ഇതില്‍ 140000 പേരും ഇന്ത്യക്കാരാണ്.

പഠനം കഴിഞ്ഞാല്‍ തന്നെ നിലനിന്ന് പോവാനുള്ള തൊഴില്‍ കണ്ടെത്താന്‍ പോലും പലരും ബുദ്ധിമുട്ടുകയാണ്. പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി യുകെ സർക്കാർ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. സ്ഥിതിഗതികളെക്കുറിച്ചുള്ള അഭിപ്രായത്തിനായി ക്വിന്റ് യുകെ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെങ്കിലും ഇതുവരെ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.

ഗ്രാജ്വേറ്റ് വിസ സ്കീം വിദ്യാർത്ഥികളെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ടെങ്കിലും, മിക്ക ഓർഗനൈസേഷനുകളും അപേക്ഷിക്കുന്ന വ്യക്തി ടയർ 4 വിസയിലാണോ അല്ലെങ്കിൽ എപ്പോഴെങ്കിലും സ്പോൺസർഷിപ്പ് ആവശ്യമാണോ എന്നാണ് ബിരുദധാരികളോട് ചോദിക്കുക. അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെയിൽ വന്ന് പഠിക്കാൻ അപേക്ഷിക്കുന്ന സ്റ്റുഡന്റ് വിസ ഔദ്യോഗികമായി അറിയപ്പെടുന്നത് ടയർ 4 വിസയെന്നാണ്.

"ഈ ചോദ്യം തന്നെ എന്റെ അപേക്ഷയെ സ്വാധീനിക്കുന്നു, കാരണം അതെ എന്നാണ് ഉത്തരം എങ്കിൽ ആ ജോലി ലഭിക്കാന്‍ സാധ്യതയില്ല. എന്റെ ബയോഡാറ്റ പ്രോസസ് ചെയ്തപ്പോഴും, ഭാവിയിൽ എനിക്ക് സ്പോൺസർഷിപ്പ് ആവശ്യമാണെന്ന് ഞാൻ വ്യക്തമാക്കിയതിനാല്‍ കമ്പനികള്‍ അത് നിരസിച്ചു. ആരും നമ്മളെ സഹായിക്കാനുണ്ടാവില്ല." ഒരു വിദ്യാർത്ഥിയെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.

"നിങ്ങളുടെ കോഴ്‌സ് വർക്കിനിടയിലെ ജീവിതം അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതാണ്. വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം (20 മണിക്കൂർ/ആഴ്‌ച) ജോലി ചെയ്യാൻ അനുവാദമുണ്ട്, എന്നാൽ ഞങ്ങൾക്ക് എടുക്കാൻ അനുവാദമുള്ള മിക്ക ജോലികളും മിനിമം വേതനമുള്ള ജോലികളാണ്. അത് തന്നെ കണ്ടെത്തുന്നത് മിക്കവാറും അസാധ്യമാണ്." മറ്റൊരു വിദ്യാർത്ഥി പറയുന്നു.

കൂടാതെ വലിയ രീതിയിലുള്ള വംശീയ വിവേചനങ്ങളും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ നേരിടേണ്ടി വരുന്നുണ്ട്. സ്റ്റുഡന്റ് വിസയിൽ പാർട്ട് ടൈം ജോലി മാത്രമേ അനുവദിക്കൂ, ഫ്രീലാൻസിങ് അനുവദിക്കുന്നില്ലെന്നും വിദ്യാർത്ഥികള്‍ പറയുന്നു. "അത് ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ജോലിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നു. ഫ്രീലാൻസ് ചെയ്യാൻ അനുവദിക്കാത്തത് ലളിതമായ കൺസൾട്ടൻസി ജോലികള്‍ക്ക് മിനിമം വേതനമുള്ള ജോലികളിലേക്കാണ് മാറാന്‍ നിർബന്ധിതരാക്കുന്നു" വിദ്യാർത്ഥികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+